Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:29 AM IST Updated On
date_range 14 March 2022 5:29 AM ISTനരഭോജി കടുവയെ പിടികൂടാൻ 11 ലക്ഷം ചെലവായെന്ന്
text_fieldsbookmark_border
ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതപരിധിയിൽ നാലു മനുഷ്യരെ കൊല്ലുകയും മുപ്പതോളം കന്നുകാലികളെ കൊന്നു തിന്നുകയും ചെയ്ത നരഭോജി കടുവയെ ജീവനോടെ പിടിക്കാനുള്ള ദൗത്യത്തിനായി 11,34,105 രൂപ ചെലവിട്ടതായി വിവരം. ജില്ലയിലെ ഒരു അഭിഭാഷകൻ വിവരാവകാശപ്രകാരം ആരാഞ്ഞ ചോദ്യത്തിലാണ് വനംവകുപ്പ് മറുപടി നൽകിയത്. 23 ദിവസത്തെ തിരച്ചിലിനൊടുവിലാണ് കടുവയെ ജീവനോടെ പിടികൂടിയത്. കടുവയെ ജീവനോടെ തന്നെ പിടികൂടണമെന്ന് കോടതി ഉത്തരവും ഉണ്ടായിരുന്നു. അതിനാൽ തന്നെ മൂന്നാഴ്ചത്തെ ശ്രമഫലമായിട്ടാണ് കടുവയെ പിടികൂടാൻ കഴിഞ്ഞത്. മൈസൂരുവിലെ മൃഗങ്ങൾക്കുള്ള പുനരധിവാസ കേന്ദ്രത്തിൽ നിരീക്ഷണത്തിലാണ് T23 പേരിട്ട് വിളിക്കുന്ന കടുവ ഇപ്പോഴുള്ളത്. വയനാട്ടിലെ വനപാലകരുടെ ആർ.ആർ ടീം അടക്കം നൂറിലേറെ വനപാലക വിദഗ്ധസംഘമാണ് മസിനഗുഡി, മുതുമല, ശ്രീമധുര, ദേവൻഎസ്റ്റേറ്റ്, മേഫീൽഡ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയത്. അവസാനം മസിനഗുഡിക്ക് സമീപമാണ് T23 കടുവ പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story