Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightനരഭോജി കടുവയെ...

നരഭോജി കടുവയെ പിടികൂടാൻ 11 ലക്ഷം ചെലവായെന്ന്

text_fields
bookmark_border
ഗൂഡല്ലൂർ: മുതുമല കടുവസങ്കേതപരിധിയിൽ നാലു പേരെ കൊല്ലുകയും മുപ്പതോളം കന്നുകാലികളെ കൊന്നുതിന്നുകയും ചെയ്ത നരഭോജി കടുവയെ ജീവനോടെ പിടിക്കാനുള്ള ദൗത്യത്തിന് 11,34,105 രൂപ ചെലവിട്ടതായി വിവരം. ജില്ലയിലെ അഭിഭാഷകൻ വിവരാവകാശപ്രകാരം ആരാഞ്ഞ ചോദ്യത്തിലാണ് വനംവകുപ്പ് മറുപടി നൽകിയത്. 23 ദിവസത്തെ തിരച്ചിലിനൊടുവിലാണ് കടുവയെ ജീവനോടെ പിടികൂടിയത്. കടുവയെ ജീവനോടെ പിടികൂടണമെന്ന് കോടതി ഉത്തരവും ഉണ്ടായിരുന്നു. അതിനാൽ, മൂന്നാഴ്ചത്തെ ശ്രമഫലമായാണ് കടുവയെ പിടികൂടാൻ കഴിഞ്ഞത്. മൈസൂരുവിലെ മൃഗങ്ങൾക്കുള്ള പുനരധിവാസകേന്ദ്രത്തിൽ നിരീക്ഷണത്തിലാണ് T23 എന്നു പേരിട്ട കടുവ ഇപ്പോഴുള്ളത്. വയനാട്ടിലെ വനപാലകരുടെ ആർ.ആർ ടീം അടക്കം നൂറിലേറെ വനപാലക വിദഗ്ധസംഘമാണ് മസിനഗുഡി, മുതുമല, ശ്രീമധുര, ദേവൻ എസ്റ്റേറ്റ്, മേഫീൽഡ് ഉൾപ്പെടെ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയത്. അവസാനം മസിനഗുഡിക്കു സമീപമാണ് T23 കടുവ പിടിയിലായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story