Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightചെതലയം ഫ്ലാറ്റ്...

ചെതലയം ഫ്ലാറ്റ് ജലരേഖയായി; ലൈഫ്മിഷൻ ഭൂമി കാടുപിടിച്ചു കിടക്കുന്നു

text_fields
bookmark_border
P3 Lead സുൽത്താൻ ബത്തേരി: വീടും സ്ഥലവുമില്ലാത്തവർക്കായി ചെതലയത്ത് നിർമിക്കാനിരുന്ന ഫ്ലാറ്റ് ജലരേഖയായി. ഫ്ലാറ്റ് നിർമിക്കാൻ ലൈഫ്മിഷന് വിട്ടുകൊടുത്ത സ്ഥലം ഇപ്പോൾ വനമായി കിടക്കുകയാണ്. പുതുതായി ഫണ്ട് അനുവദിച്ച് ഇവിടെ ഫ്ലാറ്റ് നിർമിക്കാനുള്ള സാധ്യത വിരളമായിരിക്കുന്നു. സുൽത്താൻ ബത്തേരി നഗരസഭയിലെ കിടപ്പാടമില്ലാത്തവരെ പാർപ്പിക്കാനാണ് 2015ൽ അധികാരത്തിലേറിയ ഭരണസമിതി ഫ്ലാറ്റ് നിർമിക്കാൻ തീരുമാനിച്ചത്. റവന്യൂ വകുപ്പിൽ നിന്നും നഗരസഭക്ക് 50 സെന്റ് ഭൂമി വിട്ടുകിട്ടിയിരുന്നു. ആദ്യഘട്ടത്തിൽ 40ഓളം ഗുണഭോക്താക്കളെയാണ് തെരഞ്ഞെടുത്തത്. അഞ്ച് കോടിയാണ് ലൈഫ്മിഷൻ ഫ്ലാറ്റിനായി ചെലവഴിക്കാൻ തീരുമാനിച്ചത്. ഇതിനിടയിലാണ് അപ്രതീക്ഷിതമായി ഫ്ലാറ്റ് ഭൂമി കേസിൽപെട്ടത്. അതോടെ നിർമാണം മുടങ്ങി. കിടങ്ങനാട് വില്ലേജില്‍ ബ്ലോക്ക് 13ല്‍ റീസര്‍വേ 60ൽപെട്ടതാണ് ചെതലയം ഫോറസ്റ്റുപാളയം എന്നറിയപ്പെടുന്ന 25 ഏക്കര്‍ മിച്ചഭൂമി. ഇതില്‍ 4.4070 ഹെക്ടര്‍ ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച് സെന്റര്‍ തുടങ്ങുന്നതിനു 2010 മാര്‍ച്ചിൽ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് കൈമാറി. അതേവർഷം സെപ്റ്റംബര്‍ 13ന് 0.8323 ഏക്കര്‍ പൊതുജനാരോഗ്യകേന്ദ്രത്തിനും നൽകി. ലൈഫ് മിഷനുവേണ്ടി 0.2014 ഹെക്ടര്‍ 2017 ജൂലൈ 17ന് വിട്ടുകൊടുത്തു. അവശേഷിക്കുന്ന ഭൂമിയില്‍ വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ച് ഓഫിസ്, വനം ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്‌സുകള്‍, ഫോറസ്റ്റ് ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ്, സഞ്ചാരികള്‍ക്കുള്ള അതിഥി മന്ദിരം എന്നിവയുണ്ട്. ഇതിൽ ബാക്കിവരുന്ന നാലേക്കറോളം 19 പട്ടികജാതി കുടുംബങ്ങള്‍ക്കു 20 സെന്റ് വീതം പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പട്ടികജാതി കുടുംബങ്ങൾക്ക് വേറെ ഭൂമി കണ്ടെത്തിക്കൊടുക്കണമെന്നും മിച്ചഭൂമി പൊതു ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരിൽ ചിലർ ഹൈകോടതിയെ സമീപിച്ചതോടെ മിച്ചഭൂമിയിലെ തുടർന്നുള്ള നിർമാണങ്ങൾ തടസ്സപ്പെട്ടു. ഭൂമി വിതരണത്തിനായി റവന്യൂ വകുപ്പ് അളന്നുതിരിച്ചതിനു പിറകെയാണ് ചെതലയം ആക്ഷന്‍ കമ്മിറ്റി ഹൈകോടതിയെ സമീപിച്ചത്. ഇതോടെ ലൈഫ്മിഷൻ ഭൂമിയിലെ ഫ്ലാറ്റ് നിർമാണവും നടത്താൻ പറ്റാതായി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഫ്ലാറ്റ് വിഷയം ഇടതു പക്ഷം ആയുധമാക്കിയിരുന്നു. യു.ഡി.എഫ് കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ കേസിന് പോയതാണ് ഫ്ലാറ്റ് നിർമാണത്തിന് തടസ്സമുണ്ടാക്കിയതെന്ന് പ്രചാരണമുണ്ടായി. ഇതോടെ യു.ഡി.എഫും പ്രതിരോധത്തിലായി. പ്രചാരണം ശക്തമാകുന്നതിന് മുമ്പ് കേസ് പിൻവലിക്കപ്പെട്ടു. ഇതിനിടയിൽ ഫ്ലാറ്റിന് അനുവദിച്ച അഞ്ച് കോടി ലൈഫ്മിഷൻ പൂതാടി പഞ്ചായത്തിലെ നിർമാണത്തിലേക്ക് മാറ്റി. ഇനി ചെതലയത്ത് ഫ്ലാറ്റ് പണിയണമെങ്കിൽ പുതിയ ഫണ്ട് കണ്ടെത്തണം. അത്തരത്തിലുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് നഗരസഭ ചെയർമാൻ ടി.കെ. രമേഷ് പറഞ്ഞു. കിടപ്പാടത്തിനായി കാത്തിരിക്കുന്നവർ നഗരസഭയിൽ നൂറുകണക്കിനുണ്ട്. ഇത്തവണ വീടിനായി അപേക്ഷിച്ചവരിൽ 475 പേരുടെ ലിസ്റ്റ് അംഗീകരിച്ചിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു. WEDWDL12 ചെതലയത്ത് ലൈഫ്മിഷൻ ഫ്ലാറ്റ് നിർമിക്കാൻ ഉദ്ദേശിച്ച സ്ഥലം ഹീമോഫീലിയ ദിനാചരണം മീനങ്ങാടി: ലോക ഹീമോഫീലിയ ദിനത്തോടനുബന്ധിച്ച ജില്ലതല പരിപാടികള്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി ദിനാചരണ സന്ദേശം നല്‍കി. ഹീമോഫീലിയ രോഗികൾക്ക് നൽകുന്ന ട്രീറ്റ്മൻെറ് കാർഡിന്റെ വിതരണം നിഷാൻ മുഹമ്മദിന് നൽകി ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ് നിർവഹിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍, വൈസ് പ്രസിഡന്റ് കെ.പി. നുസ്രത്ത്, നവകേരള കർമപദ്ധതി ജില്ല നോഡല്‍ ഓഫിസര്‍ ഡോ. പി.എസ്. സുഷമ, ജില്ല ടി.ബി ഓഫിസര്‍ ഡോ. വി. അമ്പു, മീനങ്ങാടി സി.എച്ച്‌.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.പി. കുഞ്ഞിക്കണ്ണന്‍, അമ്പലവയല്‍ സി.എച്ച്‌.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. സനല്‍കുമാര്‍, ജില്ല മാസ് മീഡിയ ഓഫിസര്‍ ഹംസ ഇസ്മാലി, ഹീമോഫീലിയ രോഗി കൂട്ടായ്മ അംഗം ഇ. മൊയ്തു, അരിവാള്‍രോഗി കൂട്ടായ്മ ഭാരവാഹി സി.ഡി. സരസ്വതി, തലാസീമിയ രോഗി കൂട്ടായ്മ സെക്രട്ടറി മുഹമ്മദ് നിയാസ് എന്നിവര്‍ പങ്കെടുത്തു. ജില്ല ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. സജേഷ് ബല്‍രാജ്, കൽപറ്റ എൻ.സി.ഡി ക്ലിനിക്ക് ഡയറ്റീഷ്യന്‍ ഷാക്കിറ സുമയ്യ എന്നിവര്‍ ക്ലാസെടുത്തു. WEDWDL11 ലോക ഹീമോഫീലിയ ദിനം ജില്ലതല പരിപാടികളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story