Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVizhinjamchevron_rightവിഴിഞ്ഞം തുറമുഖം: ടഗ്...

വിഴിഞ്ഞം തുറമുഖം: ടഗ് ഭാരശേഷി പരിശോധന വിജയം

text_fields
bookmark_border
വിഴിഞ്ഞം തുറമുഖം:  ടഗ് ഭാരശേഷി പരിശോധന വിജയം
cancel
camera_alt

ടഗ് ഓഷ്യൻ സ്പിരിറ്റ് വിഴിഞ്ഞം ബൊള്ളാർഡ് പുൾ ടെസ്റ്റിങ് കേന്ദ്രത്തിൽ ഭാരശേഷി പരിശോധന നടത്തുന്നു

വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ചെന്നൈയിൽനിന്ന് ക്രെയിനുകളുമായി എത്തുന്ന ആദ്യ ചരക്ക് കപ്പലിനെ വാർഫിൽ അടുപ്പിക്കാനായി എത്തിച്ച ടഗ് ഭാരശേഷി പരിശോധനയിൽ വിജയം. മുംബൈയിൽനിന്ന് എത്തിച്ച ഓഷ്യൻ സ്പിരിറ്റ് എന്ന ടഗിന്റെ ബൊള്ളാർഡ് പരിശോധനയാണ് വിജയം കണ്ടത്. വിഴിഞ്ഞം ബൊള്ളാർഡ് പുൾ ടെസ്റ്റിങ് കേന്ദ്രത്തിൽ നടന്ന പരിശോധന രണ്ട് മണിക്കൂർ കൊണ്ടാണ് പൂർത്തിയായത്. കൊച്ചിൻ ഷിപ്പിയാർഡിന്റെയും ഐ.ആർ.എസ് ഉദ്യോഗസ്ഥരുടെയും അദാനിയുടെ കമ്പനിയായ ഓഷ്യൻ സ്പാർക്ക് ലിമിറ്റഡിലെ വിദഗ്ധരുടെയും സാന്നിധ്യത്തിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് ഭാരശേഷി പരിശോധന ആരംഭിച്ചത്.

അനുകൂല കാലാവസ്ഥയിൽ കടലും ശാന്തമായിരുന്നതാണ് പരിശോധന ദൗത്യം വേഗത്തിൽ തീർക്കാൻ വഴിതെളിച്ചതെന്ന് അധികൃതർ പറഞ്ഞു. ഭാരപരിശോധന കടമ്പ കടന്ന ടഗിനെ തുറമുഖ നിർമാണമേഖലയിലേക്ക് മാറ്റി. ഇനി തുറമുഖത്തിനായി ക്രെയിനുകളുമായി വരുന്ന എല്ലാ കപ്പലുകളെയും വാർഫിലടുപ്പിക്കാനുള്ള ചുമതല ഓഷ്യൻ സ്പിരിറ്റിനായിരിക്കും. 17 വർഷം മുമ്പ് നിർമിച്ച ടഗിന് 33.98 മീറ്റർ നീളവും പത്ത് മീറ്റർ വീതിയുമുണ്ട്. 175 ടണ്ണോളം ഭാരം വലിക്കാൻ ശേഷിയുമുള്ള ഓഷ്യൻ സ്പിരിറ്റ് ഒരാഴ്ച മുമ്പാണ് മുംബൈയിൽനിന്ന് വിഴിഞ്ഞത്ത് എത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vizhinjam port
News Summary - Vizhinjam port
Next Story