ക്രൂ ചേഞ്ചിനായി ‘എവർഗ്ലോബ്’ ഇന്നെത്തും
text_fieldsകോവളം: വിഴിഞ്ഞത്തെ ആദ്യ ക്രൂ ചേഞ്ചിനായി കണ്ടെയ്നർ ഭീമനായ എവർഗ്ലോബ് ഇന്നെത്തും. 2.2 ലക്ഷം ടൺ ഭാരമുള്ള കപ്പൽ പുറം കടലിലാവും നങ്കൂരമിടുക. നെതർലൻഡിൽ നിന്നും കൊളംബോ തുറമുഖത്തേക്ക് പോകുന്നതിനിടെയാണ് എവർഗ്ലോബ് നിശ്ചിത യാത്ര കാലാവധി പൂർത്തിയാക്കിയ ജീവനക്കാരെ കരയ്ക്കിറക്കി പകരം ജീവനക്കാരെ കയറ്റാനായി വിഴിഞ്ഞത്ത് അടുപ്പിക്കുന്നത്. കേരളത്തിൽ കൊച്ചിയിൽ മാത്രമാണ് നിലവിൽ ക്രൂ ചെയ്ഞ്ചിംഗ് സൌകര്യമുള്ളത്.
വിഴിഞ്ഞത്തും ജീവനക്കാർ കപ്പലിൽ നിന്നും ഇറങ്ങുകയും പകരക്കാർ കയറുകയും ചെയ്യുന്നതോടെ േകരളത്തിലെ രണ്ടാമത്തെ ക്രൂ ചെയ്ഞ്ചിംഗ് സെൻറായി വിഴിഞ്ഞം മാറും. കോവിഡ് 19 പ്രോട്ടോക്കാൾ നിലവിലുള്ളതിനാൽ പി.പി.ഇ കിറ്റടക്കമുള്ള മുൻകരുതലുകളുമായാണ് കസ്റ്റംസ്, ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കപ്പലിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്. ക്യാപ്ടൻ അടക്കമുളള 15 ഇന്ത്യാക്കാരാണ് കപ്പലിൽ നിന്ന് കരയിലെത്തുക. ഇവർക്ക് പകരമായി 15 ജീവനക്കാർ വിഴിഞ്ഞത്ത് നിന്ന് കപ്പലിലേക്ക് കയറും. ഇറവരെ പോർട്ട് മെഡിക്കൽ ഓർഗനൈസേഷെൻറ നേത്യത്വത്തിൽ കോവിഡ് പരിശോധനക്ക് വിധേയമാക്കും. കോവിഡ് പ്രോട്ടോക്കാൾ അനുസരിച്ച് കോവളത്ത് സ്വകാര്യ സെൻററിൽ നിരീക്ഷണത്തിലാക്കും.
400 മീറ്റർ നീളവും 58 മീറ്റർ വീതിയുമുളള കപ്പലിന് 20160 കണ്ടെയിനറുകളെ വഹിക്കാനുളള ശേഷിയുണ്ട്. മണിക്കൂറിൽ 18 നോട്ടിക്കൽ മൈൽവേഗതയിൽ സഞ്ചരിക്കാനുമാകും. വിഴിഞ്ഞം വാർഫിൽ നിന്ന് മറൈൻ എൻഫോഴ്സ്മെൻറിെൻറ ബോട്ടിലാണ് ഉദ്യോഗസ സംഘം കപ്പിലേക്ക് എത്തുകയും ജീവനക്കാരെ കരയിലേക്ക് എത്തിക്കുകയും കയറ്റുകയും ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.