Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightവെള്ളറടയില്‍ പരക്കെ...

വെള്ളറടയില്‍ പരക്കെ മോഷണം: മൂന്ന് കടകള്‍ കുത്തിപ്പൊളിച്ച് പണവും സാധനങ്ങളും കവര്‍ന്നു

text_fields
bookmark_border
വെള്ളറടയില്‍ പരക്കെ മോഷണം: മൂന്ന് കടകള്‍ കുത്തിപ്പൊളിച്ച് പണവും സാധനങ്ങളും കവര്‍ന്നു
cancel
camera_alt

വ്യാപാര കേന്ദ്രം കുത്തിത്തുറന്ന് മോഷണം നടത്തിയ ശേഷം മേശയില്‍ സാധനങ്ങള്‍ വലിച്ചെറിഞ്ഞ നിലയില്‍

വെള്ളറട: മലയോര പ്രദേശമായ വെള്ളറടയില്‍ പരക്കെ കടകള്‍ കുത്തിത്തുറന്ന് മോഷണം; ആയിരക്കണക്കിന് രൂപയും നിരവധി സാധനങ്ങളും കോഴികളെയും കടത്തി. വെള്ളറടക്ക് സമീപം കൂതാളി ജങ്ഷനിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളിലായാണ് വെള്ളിയാഴ്ച ആർധരാത്രിയോടെ മോഷണങ്ങള്‍ നടന്നത്.

കൂതാളി ജങ്ഷനില്‍ ജ്ഞാനദാസിെൻറ ഉടമസ്ഥതയിലുള്ള സംഗീത സ്‌റ്റോറിെൻറ രണ്ട് ഷട്ടറുകള്‍ കുത്തിപ്പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ മേശയില്‍ സൂക്ഷിച്ചിരുന്ന 6800 രൂപ കവര്‍ന്നതായും സമീപത്തെ സുഭാഷിെൻറ ഉടമസ്ഥതയിലുള്ള മിഥുന്‍ ഫ്ലവര്‍ മില്ലിെൻറ ഡോര്‍ കുത്തിപ്പൊളിച്ച് മേശയില്‍ സൂക്ഷിച്ചിരുന്ന 500 രൂപയും, സമീപത്തെ ബാലരാജിെൻറ ഡാലിയ ചിക്കൻസ്‌റ്റോര്‍ കുത്തിത്തുറന്ന് 2000 രൂപയും കോഴികളെയും കവര്‍ന്നു. ഫ്ലവര്‍മില്ലില്‍ സൂക്ഷിച്ചിരുന്ന ഗോതമ്പ് തറയില്‍ ഉപേക്ഷിച്ചതിനുശേഷം ആ ചാക്ക് ഉപയോഗിച്ചാണ് കോഴികളെ കൊണ്ടുപോയത്.

വെള്ളറട പൊലീസിൽ പരാതി നല്‍കി. വ്യാപാരി വ്യവസായി ഏകോപനസമതിയുടെ നേതാക്കളായ രാജേന്ദ്രന്‍, ഷമീര്‍, ഷാജി, ചൈത്രം ബാബു തുടങ്ങിയവര്‍ മോഷണം നടന്ന കടകള്‍ സന്ദര്‍ശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theftvellarada
News Summary - theft in 3 shops at vellarada
Next Story