കൊലക്കേസ് പ്രതിയുടെ അപകടമരണം: ടിപ്പർ ഡ്രൈവറെ കസ്റ്റഡിയില്‍ വാങ്ങാനാവാതെ പൊലീസ്
text_fieldsവെള്ളറട: പ്രമാദമായ വടകര ജോസ് കൊലക്കേസിലെ രണ്ടാം പ്രതി രഞ്ജിത്ത് ദുരൂഹ സാഹചര്യത്തില്‍ ടിപ്പറിടിച്ച് മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന ടിപ്പര്‍ ഡ്രൈവർ കീഴാറൂര്‍ കൊല്ലങ്കാല ശ്യാംനിവാസിൽ ശരത്തിനെ (28) കസ്റ്റഡിയില്‍ വാങ്ങാനാകാതെ മാരായമുട്ടം പൊലീസ്.
തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയ ശരത്തിനെ ചോദ്യംചെയ്യാനുള്ള അപേക്ഷ കോടതി അവധിയായതിനാല്‍ നൽകാനായില്ല. രഞ്ജിത്തിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലെത്തിയ പൊലീസ് സംഭവസ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരെകൊണ്ട് പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.
ഇതിനിടയില്‍ കോടതിയില്‍ കീഴടങ്ങിയ ശരത്തിന് മെഡിക്കലെടുക്കാൻ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയും റിമാന്‍ഡ് സമയങ്ങള്‍ക്കുള്ളില്‍ പ്രതിയെ അല്പനേരം പൊലീസ് ചോദ്യം ചെയ്തെങ്കിലും കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ ആരെന്ന വിവരം പറയാൻ ശരത്ത് തയാറായില്ല. ശരത്തിന്റെ ഈ മൊഴിയില്‍ വിശ്വാസം വരാത്ത പൊലീസ് സംഭവസമയത്ത് ടിപ്പറില്‍ കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേരെ കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.