Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവാക്കളെ...

യുവാക്കളെ ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ രണ്ടുപേർകൂടി പിടിയിൽ

text_fields
bookmark_border
യുവാക്കളെ ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ രണ്ടുപേർകൂടി പിടിയിൽ
cancel

തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളത്ത് യുവാക്കളെ ആക്രമിച്ച് സ്വർണമാലയും മൊബൈൽ ഫോണും കവർച്ച ചെയ്ത കേസില്‍ രണ്ടുപേരെക്കൂടി പൊലീസ് പിടികൂടി. കഠിനംകുളം പുത്തൻതോപ്പ് കനാൽ പുറമ്പോക്ക് വീട്ടിൽ തമ്പി എന്ന അൻഷാദ് (24), മേനംകുളം പുതുവൽപുത്തൻ വീട്ടിൽ അഭിലാഷ് (23) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റ് രണ്ട് പ്രതികളായ രഞ്ജിത്, വിഷ്ണു എന്നിവരെ പൊലീസ് നേരേത്ത അറസ്റ്റ് ചെയ്തിരുന്നു. ജൂലൈ 20നായിരുന്നു സംഭവം.

കുടവൂർ സ്വദേശികളായ ശാന്തനുവും സുജിത്തും ബൈക്കിൽ സഞ്ചരിക്കവെ നാലംഗസംഘം മേനംകുളം കോൺഫിഡൻറ് ഫ്ലാറ്റിന് സമീപത്ത് തടഞ്ഞുനിർത്തി വടി കൊണ്ട് അടിക്കുകയും ശാന്തനുവിെൻറ ഒരു പവെൻറ സ്വർണമാലയും വിലപിടിപ്പുള്ള മൊബൈൽ ഫോണും കവർച്ച ചെയ്യുകയുമായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ അന്വേഷിച്ചുവരവെ കഴക്കൂട്ടം അസി. കമീഷണർ ഹരി സി.എസിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ, എസ്.ഐ വിഷ്ണു, സി.പി.ഒമാരായ സജാദ്ഖാൻ, ബിനു, സുജിത്ത്, അൻസിൽ, ശ്യാം എന്നിവരടങ്ങിയ പൊലീസ് സംഘം രണ്ടാം പ്രതിയായ അൻഷാദിനെ കാഞ്ഞിരപ്പള്ളിയിൽനിന്നും നാലാം പ്രതി അഭിലാഷിനെ കഴക്കൂട്ടം കൽപന കോളനിയിൽനിന്നുമാണ് പിടികൂടിയത്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robbery
News Summary - Two more held in connection with the attack and robbery of youths
Next Story