നഗരത്തിലെ കുടിവെള്ളക്ഷാമം; വിതരണം സാധാരണ നിലയിലായില്ലെന്ന് പ്രദേശവാസികൾ
text_fieldsതിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ മണക്കാട് മേഖലയിൽ ജലവിതരണം ഇപ്പോഴും സാധാരണ നിലയിലായില്ല. തിങ്കളാഴ്ച മിക്കയിടങ്ങളിലും വെള്ളമെത്തിയെങ്കിലും നേരിയ തോതിലായിരുന്നു. ഉയർന്ന പ്രദേശങ്ങളിൽ പലയിടത്തും എത്തിയതുമില്ല.
മണക്കാടും സമീപപ്രദേശങ്ങളിലും 24 മണിക്കൂറും ജലവിതരണം സാധ്യമാവുന്നില്ലെന്നും കഴിയുന്നത്ര സമയങ്ങളിൽ വെള്ളം എത്തിക്കാൻ ക്രമീകരണമൊരുക്കിയിട്ടുണ്ടെന്നുമാണ് വാട്ടർ അതോറിറ്റി അധികൃതരുടെ വാദം. പൊങ്കാലക്ക് ഈ ഭാഗങ്ങളിൽ എത്തുന്ന ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ വെള്ളത്തിന് ക്ഷാമം നേരിടുന്ന സ്ഥലങ്ങളിൽ ടാങ്കർ ലോറികളിൽ കോർപറേഷനും ജല വിതരണം നടത്തുന്നുണ്ട്. ജല വിതരണം ഉറപ്പാക്കാൻ ഓരോ സെക്ഷൻ ഓഫിസും കേന്ദ്രീകരിച്ച് പ്രത്യേക സ്ക്വാഡ് രൂപീവത്രിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
കോട്ടക്കകത്ത് ആനവാൽ സ്ട്രീറ്റിൽ വെള്ളമെത്താത്ത് വാർഡ് കൗൺസിലറടക്കം വാട്ടർ അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പ്രശ്പരിഹാരത്തിന് ഇടപെടൽ ഉണ്ടായില്ലെന്ന് പരാതി ഉയർന്നു. എന്നാൽ വാൾവുകൾ ക്രമീകരിച്ച് ജതവിതരണം പരമാവധി എത്തിക്കാൻ ശ്രമം ആരംഭിച്ചുകഴിഞ്ഞുവെന്നാണ് ജലഅതോറിറ്റി അറിയിച്ചത്.
മണക്കാട് എം.എൽ.എ റോഡ്, അണ്ണിക്കവിളാകം, ബലവാൻ നഗർ പ്രദേശങ്ങളിലെ വീടുകളിലാണ് ആവശ്യത്തിന് ഇപ്പോഴും വെള്ളം എത്താത്തത്. വേനൽക്കാലം കൂടി ആയതിനാൽ വെള്ളത്തിന്റെ ഉപയോഗം മേഖലയിൽ വർധിച്ചതാണ് പകൽ ടാപ്പുകളിൽ വെള്ളമെത്തുന്നതിന് തടസ്സമാവുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

