പീഡനക്കേസിൽ പ്രതിക്ക് മൂന്നരവർഷം കഠിനതടവും പിഴയും
text_fieldsതിരുവനന്തപുരം: പതിനാലുകാരനെ പീഡിപ്പിച്ച കേസിൽ നെയ്യാറ്റിൻകര പരശുവയ്ക്കൽ നെടിയാൻക്കോട് വാർഡിൽ പിണ്ണാറക്കര പുത്തൻവീട്ടിൽ സുകു(52)വിന് മൂന്നരവർഷം കഠിന തടവും 20000 രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ രണ്ടു മാസം കൂടുതൽ തടവ് അനുഭവിക്കണം. തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആജ് സുദർശനാണ് ശിക്ഷ വിധിച്ചത്.
2016 ജനുവരി ആറിനാണ് കേസിനാസ്പദമായ സംഭവം. കുട്ടി സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുമ്പോഴായിരുന്നു സംഭവം. ഗോഡൗണിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന പ്രതി തന്ത്രപൂർവം കുട്ടിയെ ഗോഡൗണിലേക്ക് വിളിച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി. പിഴത്തുക കുട്ടിക്ക് നൽക്കാൻ കോടതി വിധിയിൽ പറയുന്നു. പ്രോസിക്യൂഷൻ എഴ് സാക്ഷികളെ വിസ്തരിച്ചു. പന്ത്രണ്ട് രേഖകളും മൂന്ന് തൊണ്ടി മുതലുകളും ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.