വീട് കുത്തിത്തുറന്ന് ഹോങ്കോങ് ഡോളറും വിദേശ പുരാവസ്തുക്കളും മോഷ്ടിച്ചു
text_fieldsതിരുവനന്തപുരം: പൂട്ടിക്കിടന്ന വീടിന്റെ വാതിൽ കുത്തിതുറന്ന് 30,000 രൂപയും ഹോങ്കോങ് ഡോളറും വിദേശത്തുനിന്നു കൊണ്ടുവന്ന പുരാവസ്തുക്കളും മോഷ്ടിച്ചു. വലിയശാല സ്വദേശി ബീനയുടെ വീട്ടിൽ നിന്നാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 50,000 രൂപ വിലവരുന്ന ഡോളറും 30,000 രൂപയും 20,000 രൂപ വിലയുള്ള വെള്ളി ആഭരണങ്ങളും പുരാതന വാച്ചുകളും പിത്തള സാധനങ്ങളും നഷ്ടമായത്.
ഒരാഴ്ചയായി മകൾക്കൊപ്പം മുംബൈയിലായിരുന്നു ബീന. വീട്ടിലെ നീരീക്ഷണകാമറ മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം മൊബൈൽ ഫോണിലൂടെ കാമറകൾ പരിശോധിച്ചപ്പോൾ നിരീക്ഷണകാമറ പ്ലാസ്റ്റിക് കവറുകൊണ്ട് മറച്ചിരിക്കുന്നതായി മനസിലാക്കി.
തുടർന്ന് മറ്റ് കാമറകൾ പരിശോധിച്ചപ്പോൾ 18ന് രാത്രി ഏഴിന് തൊപ്പിയും മാസ്കും ധരിച്ചയാൾ കൈയിൽ പ്ലാസ്റ്റിക് കവറുമായി നീരീക്ഷണകാമറ മറയ്ക്കുന്നതായി കണ്ടു. വിവരം പൊലീസിൽ അറിയിച്ചതിനെതുടർന്ന് തമ്പാനൂർ പൊലീസും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
തിങ്കളാഴ്ച രാവിലെ ബീന തിരുവനന്തപുരത്തെത്തി വീട് പരിശോധിച്ചപ്പോഴാണ് ഡോളറും മൂല്യമേറിയ പുരാവസ്തുക്കളും നഷ്ടമായതായി കണ്ടത്. തമ്പാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.