ബോട്ടുടമയെ ആക്രമിച്ച കേസിലെ പ്രതി റിമാന്‍ഡിൽ
text_fieldsഷിബു
വലിയതുറ: ബോട്ടുടമയെയും സഹപ്രവര്‍ത്തകനെയും ആക്രമിച്ച് പരിക്കേൽപിച്ച കേസിലെ പ്രതിയെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചുവേളി തൈവിളാകം ടി.സി-80 /308ല്‍ ഷിബുവിനെയാണ് (37) പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചുവേളി ഭാഗത്ത് ബുധനാഴ്ചയായിരുന്നു സംഭവം. പ്രതിയായ ഷിബു കൊച്ചുവേളി സ്വദേശി മോഹന്‍ദാസിന്റെ ബോട്ടിലെ പണിക്കാരനായിരുന്നു.
വല നെയ്യുന്നതുമായി ബന്ധപ്പെട്ട കൂലിതര്ക്കത്തെതുടര്ന്ന് ഷിബു മോഹന്‍ദാസിനെ മർദിക്കുകയും മോഹന്‍ദാസ് ആശുപത്രിയില്‍ ചികിത്സതേടുകയും ചെയ്തു. ഈ അവസരത്തില്‍ ഷിബു മോഹന്‍ദാസിന്റെ ബോട്ടില്‍ കയറി എന്ജിന് നശിപ്പിക്കാന്‍ ശ്രമിച്ചു. മോഹന്‍ദാസിന്റെ മറ്റൊരു സഹപ്രവര്‍ത്തകനായ കൊച്ചുവേളി സ്വദേശി ജോസഫ് തടയാന്‍ ശ്രമിക്കുകയും ജോസഫിനെ ഷിബു ഉരുളന്‍ വടികൊണ്ട് തലയില്‍ അടിക്കുകയും തല പൊട്ടി തലച്ചോറ് പുറത്തുവരികയും ചെയ്ത സംഭവത്തിലാണ് ഷിബുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ജോസഫ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. വലിയതുറ സി.ഐ രതീഷിന്റെ നേതൃത്വത്തില്‍ എസ്.ഐ അജേഷ് കുമാര്‍, ടിങ്കിള്‍, അരവിന്ദ്, സാബു, ഷാബു എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

