തിരുവനന്തപുരം കോർപറേഷനിൽ ലക്ഷങ്ങളുടെ തിരിമറി; നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: നികുതിയിനത്തിൽ ലഭിച്ച പണം ബാങ്കിൽ അടക്കാതെ കോർപറേഷെൻറ നാല് സോണൽ ഓഫിസുകളിലെ ഉദ്യോഗസ്ഥർ തട്ടിയത് ലക്ഷങ്ങൾ. ഓഡിറ്റ് വകുപ്പിെൻറ കൺകറൻറ് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് പണംതിരിമറി പിടികൂടിയത്. ഏകദേശം 33.96 ലക്ഷം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. സംഭവത്തിൽ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
നേമം, ശ്രീകാര്യം, ഉള്ളൂർ, ആറ്റിപ്ര സോണൽ ഓഫിസുകളിലാണ് തട്ടിപ്പുകണ്ടെത്തിയത്. നേമത്ത് 26,74,333 രൂപയാണ് ഉദ്യോഗസ്ഥർ തട്ടിയത്. സൂപ്രണ്ട് എസ്. ശാന്തി, കാഷ്യർ എസ്. സുനിത എന്നിവരെ ബുധനാഴ്ച സസ്പെൻഡ് ചെയ്തു. ശ്രീകാര്യം സോണൽ ഓഫിസിലാണ് തട്ടിപ്പ് ആദ്യം കണ്ടെത്തിയത്. കണക്കുകൾ പരിശോധിച്ചപ്പോൾ ആദ്യം 1.74 ലക്ഷത്തിെൻറ കുറവുകണ്ടെത്തി. വിശദ പരിശോധനയിൽ ഇത് 5.40 ലക്ഷമായി കൂടി. സംഭവത്തിൽ ഓഫിസ് അറ്റൻഡൻറ് ബിജു, ബിൽ കലക്ടർ അനിൽ എന്നിവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. സോണൽ ഓഫിസുകളിലും മെയിൻ ഓഫിസിലും നടത്തുന്ന പരിശോധന കൂടുതൽ ശക്തമാക്കാനും കണക്കുകൾ പരിശോധിക്കുന്നതിന് കോർപറേഷൻതലത്തിൽ പ്രത്യേക സംവിധാനം രൂപവത്കരിക്കുന്നതിനും തീരുമാനിച്ചതായി മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.നികുതിയിനത്തിൽ ലഭിച്ച തുക ബാങ്കിൽ അടക്കാതെ ജീവനക്കാർ തിരിമറി നടത്തിയ സംഭവത്തിൽ അക്കൗണ്ട്സ് ഓഫിസറിൽ നിന്ന് മേയർ കഴിഞ്ഞദിവസം വിശദീകരണവും തേടിയിരുന്നു. എന്നാൽ സാേങ്കതിക തകരാർ കാരണമാണ് പണാപഹരണം നടന്നത് മനസ്സിലാക്കാൻ സാധിക്കാത്തതെന്നാണ് അക്കൗണ്ട്സ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
കോർപറേഷെൻറ ആസ്തി സംരക്ഷണം: ഭരണ-പ്രതിപക്ഷ തർക്കത്തിൽ കൗൺസിൽ യോഗം കലുഷിതമായി
തിരുവനന്തപുരം: കോർപറേഷെൻറ ആസ്തി സംരക്ഷണ വിഷയത്തിൽ ചേർന്ന സ്പെഷൽ കൗൺസിൽ യോഗം ഭരണ- പ്രതിപക്ഷ തർക്കത്തിൽ കലുഷിതമായി. കാര്യമായ ചർച്ചയില്ലാതെ പ്രതിപക്ഷ ബഹളത്തിൽ കൗൺസിൽ യോഗം പിരിഞ്ഞു. തുടക്കം മുതൽ എൽ.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ പരസ്പരം വാക്കേറ്റമായതോടെ അജണ്ടിയിൽ ഉന്നയിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനായില്ല.
അജണ്ടയിൽ വൈരുധ്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷ അംഗങ്ങൾ ചർച്ച ചെയ്യാതെ ബഹളം തുടർന്നത്. തർക്കത്തിനിടെ യു.ഡി.എഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചു. നഗരസഭയുടെ ആസ്തി സംരക്ഷണവും റവന്യൂ തീരുമാനവും എന്നായിരുന്നു അംഗങ്ങൾക്ക് നൽകിയ നോട്ടീസിൽ അജണ്ടയായി ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, റവന്യൂ വരുമാനത്തിലുള്ള തീരുമാനമാണ് അജണ്ടയായി ഉന്നയിച്ച് കൗൺസിൽ യോഗം ചേരാൻ കത്ത് നൽകിയതെന്ന് പ്രതിപക്ഷകക്ഷി നേതാവ് എം.ആർ. ഗോപൻ ചർച്ചയുടെ തുടക്കത്തിലേ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസങ്ങളിൽ കോർപറേഷെൻറ റവന്യൂ വരുമാനത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്ന സംഭവത്തിെൻറ പശ്ചാത്തലത്തിൽ മേയർ ഇതിന് മറുപടി നൽകണമെന്നും ഗോപൻ ആവശ്യപ്പെട്ടു.
ഇതോടെ തർക്കമുന്നയിച്ച് ഭരണപക്ഷത്തെ എൽ.ഡി.എഫ് അംഗങ്ങൾ രംഗത്തെത്തി. അജണ്ടയിൽ പറഞ്ഞിരിക്കുന്നത് മാത്രമേ ചർച്ച ചെയ്യാൻ കഴിയൂവെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിൽ പറഞ്ഞു. ഇതിനിടെ സോണൽ ഓഫിസുകളുമായി ബന്ധപ്പെട്ട് ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ലോക്കൽ ഫണ്ട് ഓഡിറ്റിന് കത്ത് നൽകിയിരുന്നതായും ഇതിലുൾപ്പെട്ടവരെ സസ്പെൻഡ് ചെയ്തതായും മേയർ പറഞ്ഞു. കോർപറേഷൻ ശ്രീകാര്യം സോണൽ ഓഫിസിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
തുടർന്നുള്ള പരിശോധനയിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയ നേമം സോണൽ ഓഫിസിലെ സൂപ്രണ്ട്, കാഷ്യറുടെ ചുമതലയുള്ള ജീവനക്കാരി എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തെന്ന് മേയർ അറിയിച്ചു. എന്നിട്ടും ബഹളം രൂക്ഷമായതോടെ കൗൺസിൽ യോഗം അവസാനിപ്പിച്ചതായി മേയർ അറിയിച്ചു.
കോർപറേഷൻ പ്രത്യേക കൗൺസിൽ യോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു
തിരുവനന്തപുരം: കോർപറേഷൻ പ്രത്യേക കൗൺസിൽ യോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു. നഗരസഭയുടെ ആസ്തി സംരക്ഷണവും നികുതിയും സംബന്ധിച്ച ചർച്ചക്കായി വിളിച്ചുചേർത്ത കൗൺസിൽ യോഗത്തിെൻറ അജണ്ട പോലും വ്യക്തമാക്കാതെ ഇടതുമുന്നണിയും ബി.ജെ.പിയും ബഹളംകൂട്ടി കൗൺസിൽ യോഗം നടത്താൻ കഴിയാത്ത സാഹചര്യമുണ്ടാക്കി ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് യു.ഡി.എഫ് അംഗങ്ങൾ നടുത്തളത്തിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം അറിയിച്ചശേഷം യോഗം ബഹിഷ്കരിക്കുകയായിരുന്നു.
നഗരസഭയുടെ നികുതി വരുമാനം അക്കൗണ്ടിൽ ചേർക്കാതെ ചില ഉദ്യോഗസ്ഥർ തട്ടിയെടുത്തതും, സ്ഥിരനിക്ഷേപ രജിസ്റ്ററിെൻറ പരിപാലന തകരാർ അടക്കമുള്ള കാര്യങ്ങളിലും ചർച്ച നടത്തുന്നതിൽനിന്ന് ഭരണപക്ഷത്തിന് ഒളിച്ചോടാൻ കൂട്ടു നിൽക്കുകയാണ് ബി.െജ.പി ചെയ്യുന്നതെന്ന് യു.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ പി. പത്മകുമാർ ആരോപിച്ചു. പ്രതിഷേധ പ്രകടനത്തിനും നഗരസഭക്ക് മുന്നിൽ നടത്തിയ ധർണക്കും ജോൺസൺ ജോസഫ്, പി. ശ്യാംകുമാർ, ആക്കുളം സുരേഷ്, മേരി പുഷ്പം, വനജ രാജേന്ദ്രബാബു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.