Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബലാത്സംഗക്കേസ്...

ബലാത്സംഗക്കേസ് പ്രതിക്ക് ജീവിതാന്ത്യംവരെ കഠിനതടവ്

text_fields
bookmark_border
ബലാത്സംഗക്കേസ് പ്രതിക്ക് ജീവിതാന്ത്യംവരെ കഠിനതടവ്
cancel


തിരുവനന്തപുരം: പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ജീവിതാന്ത്യംവരെ കഠിനതടവ്. ചെങ്കൽ മര്യാപുരം സ്വദേശി ഷിജുവിനെയാണ് (26) തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്. 75000 രൂപ പിഴ അടയ്ക്കാനും വിധിച്ചു. പ്രതി യാതൊരു ദയയും അർഹിക്കാത്തതിനാൽ ജീവിതാന്ത്യംവരെ കഠിനതടവിന് ശിക്ഷിക്കണമെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് വിധി. 2019 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ വീട്ടിനടുത്ത് മരപ്പണിക്ക് വന്നതായിരുന്നു പ്രതി. ഇൗ സമയം പെൺകുട്ടി ഒറ്റക്കാണെന്ന് മനസ്സിലാക്കി വെള്ളം ആവശ്യപ്പെെട്ടത്തുകയും വീട്ടിൽ കയറി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പുറത്തറിയിച്ചാൽ വീട്ടുകാരെയടക്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ െപൺകുട്ടി ആരോടും പറഞ്ഞില്ല. അടുത്തദിവസം പ്രതി വീണ്ടും വീട്ടിലെത്തി വാതിൽ തുറന്നില്ലെങ്കിൽ കഴിഞ്ഞ ദിവസത്തെ സംഭവം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിനിരയാക്കി.

പെൺകുട്ടി ഗർഭിണിയായപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നത്. തുടർന്ന് പൂജപ്പുര പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ ശാരീരിക സ്ഥിതി മോശമായതിനാൽ ഡോക്ടർമാരുടെ നിർദേശപ്രകാരം ഗർഭം അലസിപ്പിച്ചു. ഡി.എൻ.എ പരിശോധനയിൽ ഷിജുവാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് ശാസ്ത്രീയമായി തെളിയുകയും ചെയ്തു.പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർമാരായ ആർ.എസ്. വിജയ് മോഹൻ, കാട്ടായിക്കോണം ജെ.കെ. അജിത്ത് പ്രസാദ് എന്നിവർ ഹാജരായി. പൂജപ്പുര സി.ഐയായിരുന്ന പ്രേംകുമാറാണ് കേസ് അേന്വഷിച്ചത്. പെൺകുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:life imprisonmentRape
News Summary - Rape accused sentenced to life imprisonment
Next Story