Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightPeroorkkadachevron_rightപൊലീസ്...

പൊലീസ് കസ്റ്റഡിയിലെടുത്ത ബാറ്ററി മോഷ്ടാവ് സ്റ്റേഷനില്‍ അക്രമാസക്തനായി

text_fields
bookmark_border
arrest
cancel
camera_alt

ശ്രീകുമാര്‍

പേരൂര്‍ക്കട: ഓട്ടോയുടെ ബാറ്ററി കവർന്നയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ചപ്പോള്‍ ഇയാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തിരുമല കുന്നപ്പുഴ ഞാലിക്കോണം പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീകുമാര്‍ (35) ആണ് പേരൂര്‍ക്കട സ്റ്റേഷനില്‍ അതിക്രമം കാട്ടിയത്.

വ്യാഴാഴ്ച രാവിലെ പേരൂര്‍ക്കട ശ്രീവല്‍സം ഫ്ലാറ്റിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിച്ച സംഭവത്തില്‍ ഇയാളെ മണിക്കൂറുകള്‍ക്കകം പേരൂര്‍ക്കട പൊലീസ് പിടികൂടുകയായിരുന്നു. എന്നാല്‍ സ്റ്റേഷനിലെത്തിച്ച പ്രതി അക്രമാസക്തനാകുകയായിരുന്നു.

തലകൊണ്ട് സ്റ്റേഷനിലെ ബാത്ത്‌റൂമില്‍ തൂക്കിയിരുന്ന ഗ്ലാസ് ഇടിച്ചുതകര്‍ത്ത ശ്രീകുമാര്‍ ടോയ്‌ലെറ്റിന് സമീപത്തെ ഡോര്‍ ചവിട്ടിപ്പൊളിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അക്രമാസക്തനായതോടെ കൂടുതല്‍ പൊലീസെത്തി ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.

ലഹരിപദാർഥ വില്‍പനയുമായി ബന്ധപ്പെട്ട് മുമ്പ് പിടിയിലായ ശ്രീകുമാര്‍ അടുത്തിടെയാണ് ജയിലില്‍നിന്ന് ഇറങ്ങിയത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരൂര്‍ക്കട സി.ഐ വി. സൈജുനാഥ്, എസ്.ഐ വൈശാഖ് കൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട സംഘം പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftPolice StationCrime NewsTrivandrum News
News Summary - The battery thief who was taken into police custody became violent at the station
Next Story