Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightParassalachevron_rightആർ.എസ്.എസ് സംഘം...

ആർ.എസ്.എസ് സംഘം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ആക്രമിച്ചു

text_fields
bookmark_border
ആർ.എസ്.എസ് സംഘം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ആക്രമിച്ചു
cancel
camera_alt

പരിക്കേറ്റ ശ്രീ​ജി​ത്ത്. രാ​ജേ​ഷ്, 

Listen to this Article

പാറശ്ശാല: ചെങ്കല്‍ കാരിയോട് ആര്‍.എസ്.എസ് സംഘം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ആക്രമിച്ച് കൊടിതോരണങ്ങള്‍ നശിപ്പിച്ചു. ഞായറാഴ്ച രാത്രി 9.30 ഓടെയാണ് അക്രമം അരങ്ങേറിയത്.

ഡി.വൈ.എഫ്‌.ഐ കാരിയോട് യൂനിറ്റ് പ്രസിഡന്റ് ശ്രീജിത്ത്, സെക്രട്ടറി രാജേഷ്, ചെങ്കല്‍ ലോക്കല്‍ കമ്മിറ്റിയംഗം ധനൂപ്, കണ്ണന്‍ എന്നിവർക്ക് പരിക്കേറ്റു. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് പ്രകോപനമില്ലാതെ നൂറോളം വരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കാരിയോട് ഭാഗത്തെ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും കൊടിതോരണങ്ങളും ഫ്ലക്‌സ് ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചു. നാടന്‍ബോംബുമായെത്തിയ സംഘം വാള്‍, കത്തി, ദണ്ഡ് തുടങ്ങിയ മാരകായുധങ്ങളുമായിട്ടാണ് ആക്രമണം നടത്തിയത്.

രാജേഷിന്റെ കൈക്ക് പൊട്ടലുണ്ട്. മറ്റുള്ളവരുടെ ദേഹമാസകലം ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിക്കൂറുകളോളം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അതിക്രമം നടത്തിയ സംഘത്തെ പൊലീസെത്തി ലാത്തി വീശിയാണ് ഓടിച്ചത്. വര്‍ഷങ്ങള്‍ക്കുമുമ്പ് കാരിയോട് ഭാഗത്തുനിന്ന് നിരവധിപേര്‍ ആര്‍.എസ്.എസ് ബന്ധമുപേക്ഷിച്ച് സി.പി.എമ്മിലും ഡി.വൈ.എഫ്‌.ഐയിലും ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു.

ഇതില്‍ പ്രകോപിതരായ ആര്‍.എസ്.എസ് സംഘം കാരിയോട് ക്ഷേത്രത്തിലെ ഉത്സവം അലങ്കോലപ്പെടുത്താനും ഇതിനു പിന്നില്‍ സി.പി.എം, ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരാണെന്ന് വരുത്തി തീര്‍ക്കാനുമാണ് ബോധപൂര്‍വം ആക്രമണം അഴിച്ചുവിട്ടതെന്ന് ആരോപണമുണ്ട്.കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സി.പി.എം, ഡി.വൈ.എഫ്‌.ഐ ചെങ്കല്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പാറശ്ശാല പൊലീസ് കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dyfiRSS
News Summary - RSS group attacked the DYFI activists
Next Story