Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightPalodechevron_rightവ്യാജരേഖയുണ്ടാക്കി...

വ്യാജരേഖയുണ്ടാക്കി ഒളിവിൽ കഴിഞ്ഞ കള്ളനോട്ട് കേസിലെ പ്രതിയും യുവതിയും അറസ്റ്റിൽ

text_fields
bookmark_border
വ്യാജരേഖയുണ്ടാക്കി ഒളിവിൽ കഴിഞ്ഞ കള്ളനോട്ട് കേസിലെ പ്രതിയും യുവതിയും അറസ്റ്റിൽ
cancel
camera_alt

മുഹമ്മദ് ഹംജാദ്


പാലോട്: വ്യാജരേഖയുണ്ടാക്കി ഒളിവിൽ കഴിഞ്ഞ കള്ളനോട്ട് കേസിലെ പ്രതിയും യുവതിയും അറസ്റ്റിൽ. തെന്നൂരിൽ രണ്ട് വർഷമായി വാടകക്ക് താമസിക്കുന്ന കോഴിക്കോട് വടകര വൈക്കിലശേരി പുത്തൻപുരയിൽ വീട്ടിൽ മുഹമ്മദ് ഹംജാദ് (26), കണ്ണൂർ തയ്യിൽ സജിനാ മൻസിലിൽ സജിന (30) എന്നിവരാണ് അറസ്റ്റിലായത്. ഹംജദിെൻറ തിരിച്ചറിയൽ കാർഡുകൾ വീട്ടുടമസ്ഥന് നൽകാതെ ഒപ്പമുള്ള യുവതിയുടെയും അമ്മയുടെയും തിരിച്ചറിയൽ രേഖകൾ നൽകിയാണ് വാടകച്ചീട്ട് എഴുതിയിരുന്നത്. ആധാർ കാർഡിലെ വിവരങ്ങളിൽ തിരുത്തൽ വരുത്തിയതിനെത്തുടർന്ന് അറസ്റ്റിലായ ഇരുവരെയും റിമാൻഡ് ചെയ്തു. പല സ്ഥലങ്ങളിലും വ്യാജരേഖ ചമച്ചാണ് താമസിച്ചത്.

2018ൽ കള്ളനോട്ട് കേസിൽ പ്രതിയായി ജയിൽശിക്ഷ അനുഭവിച്ച ഹംജാദ് ജാമ്യത്തിലിറങ്ങിയ ശേഷം ബീമാപള്ളിയിലും പിന്നീട് തെന്നൂരും താമസമാക്കി. മൊബൈൽ ഫോൺ റിപ്പയറിങ്ങിൽ വിദഗ്ധനായ ഇയാൾ മൊബൈൽകട നടത്തിവരുകയായിരുന്നു. ഇയാളുടെ ദുരൂഹപശ്ചാത്തലത്തെപ്പറ്റി വിവരം ലഭിച്ച പാലോട് പൊലീസ് രഹസ്യമായി നിരീക്ഷിച്ചു. കടയിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത ലാപ്ടോപ്, മൊബൈൽ, പ്രിൻറർ എന്നിവ ശാസ്ത്രീയ പരിശോധനക്ക് അയച്ചു.

നെടുമങ്ങാട് എ.എസ്.പി രാജ്പ്രസാദിെൻറ നിർദേശപ്രകാരം പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്.ഐമാരായ നിസാറുദീൻ, ബാബുകാണി, ജി.എസ്.ഐമാരായ റഹിം, ഉദയൻ, വിനോദ്, അനിൽകുമാർ, സജീവ്, സുരേഷ്ബാബു, റിയാസ്, ഗീത, സുജുകുമാർ, വിനീത്, സഹീഹത്ത് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forgery case
News Summary - forgery case Defendant and woman arrested in forgery case
Next Story