Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മീനിലെ മായം തുടരുന്നു; പേരിനുപോലുമില്ല പരിശോധന

text_fields
bookmark_border
ആരോഗ്യമന്ത്രിയുടെ നിർദേശം വന്നെങ്കിലും ജില്ലയിൽ എല്ലാം പഴയപടി
fish
cancel
Listen to this Article

വലിയതുറ: മത്സ്യത്തിൽ മായം കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും ഇതുമായി ബന്ധപ്പെട്ട പരിശോധന ജില്ലയില്‍ പ്രഹസനം. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ പരിശോധകൾ മാസങ്ങളായി ജില്ലയില്‍ കാര്യക്ഷമമല്ലെന്ന പരാതി ശക്തമാണ്. പരിശോധകൾ ശക്തമാക്കാൻ ദിവസങ്ങൾക്ക് മുമ്പ് ആരോഗ്യമന്ത്രിയടക്കം നിർദേശം നൽകിയെങ്കിലും ലക്ഷ്യം കാണാത്ത സാഹചര്യമാണുള്ളത്.

പേരിനുപോലും പരിശോധനകള്‍ നടക്കാതെ വന്നതോടെ മാരകമായ രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യങ്ങള്‍ വ്യാപകമായി വില്‍പനക്ക് എത്തുന്ന സാഹചര്യമാണ്. കഴിഞ്ഞദിവസം ഇടുക്കി നെടുങ്കണ്ടത്ത് മീന്‍കറി കഴിച്ചവര്‍ക്ക് വയറുവേദന ഉണ്ടാവുകയും പച്ചമീന്‍കഴിച്ച് പൂച്ചകള്‍ ചാവുകയും ചെയ്തതോടെയാണ് ആരോഗ്യവകുപ്പ് ഇടപെട്ടത്.

ഫിഷിങ് ഹാര്‍ബറുകളില്‍ വേണ്ടത്ര മത്സ്യലഭ്യതയില്ലാത്തതുകാരണം ജില്ലയിലെ മത്സ്യകച്ചവടക്കാന്‍ കൂടുതലായി ആശ്രയിക്കുന്നത് തൂത്തുക്കുടി, കന്യാകുമാരി, കുളച്ചല്‍, രാമേശ്വരം, മംഗലാപുരം തുടങ്ങിയ ഹാര്‍ബറുകളില്‍ നിന്നുള്ള മത്സ്യമാണ്. ഇവിടെ നിന്ന് വാഹനങ്ങളില്‍ കയറ്റുന്ന മത്സ്യം സംസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ എത്താന്‍ മണിക്കൂറുകള്‍ വേണ്ടിവരുന്നു. അതിനാല്‍ മത്സ്യത്തില്‍ ഐസുകള്‍ക്കൊപ്പം അമോണിയ വിതറിയാണ് പെട്ടിയിലാക്കുന്നത്. പിന്നീട് മൊത്തവിതരണ കേന്ദ്രങ്ങളിലും അവിടെ നിന്ന് ചില്ലറവില്‍പനകേന്ദ്രങ്ങളിലേക്കും എത്തുന്ന മത്സ്യത്തിലേക്ക് വീണ്ടും കച്ചവടക്കാര്‍ സോഡിയം ബെന്‍സോയിറ്റ് എന്ന രാസവസ്തു കൂടി ചേര്‍ക്കുന്നു. ഇതോെട മത്സ്യം കൂടുതല്‍ വിഷമയമായി മാറുന്നു.

മീനില്‍ ചേര്‍ക്കാനുള്ള ഐസില്‍ രാസവസ്തുകള്‍ ചേര്‍ത്ത് നല്‍കുന്ന ഐസ് പ്ലാന്‍റുകൾ തീരത്ത് നിരവധിയാണ്. രാസവസ്തുക്കള്‍ ചേര്‍ത്ത് നിര്‍മിക്കുന്ന ഐസ് പെട്ടെന്ന് അലിയില്ല. ഇക്കാരണത്താല്‍ കച്ചവടക്കാര്‍ കൂടുതലും ആശ്രയിക്കുന്നത് ഇത്തരം ഐസ് കഷണങ്ങളയാണ്.

സാധാരണ ഐസ് കഷണങ്ങെളക്കാള്‍ 10 മുതല്‍ 15 രൂപവരെ ഇതിന് കൂടുതലുമാണ്. അമിതമായി രാസവസ്തുക്കള്‍ ചേര്‍ക്കുന്ന മത്സ്യങ്ങളുടെ പുറംതോട് പെെട്ടന്ന് ചീയില്ല.

ചെറുകിട മാര്‍ക്കറ്റുകളില്‍ വില്‍പനക്ക് എത്തുന്ന ഇത്തരം മത്സ്യത്തിന് മുകളില്‍ കടല്‍ മണ്ണ് വിതറി ഫ്രഷ് മത്സ്യമാെണന്ന് ആവശ്യക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് കച്ചവടം.

പരിശോധനയില്ലാതെ ചെക്പോസ്റ്റുകൾ

വലിയതുറ: ഇതരസംസഥാനത്ത് നിന്ന് വരുന്ന മത്സ്യങ്ങളില്‍ രാസവസ്തുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് പരിശോധിച്ച് ഇത്തരം വാഹനങ്ങള്‍ തിരിച്ചയക്കാൻ ആവശ്യമായ സംവിധാനങ്ങള്‍ അതിര്‍ത്തി ചെക് പോസ്റ്റുകളിലില്ല.

പല മത്സ്യ മൊത്തകച്ചവടക്കാരും ടണ്‍കണക്കിന് മത്സ്യമാണ് ഗോഡൗണുകളില്‍ ഐസും രാസവസ്തുക്കളും ചേര്‍ത്ത് ഇപ്പോൾ സൂക്ഷിച്ചിട്ടുള്ളത്. അടുത്തമാസം ആദ്യത്തോടെ തമിഴ്നാട്ടിലെ കടപ്പുറങ്ങള്‍ ട്രോളിങ് നിരോധനത്തെ തുടർന്ന് അടച്ചിടുന്നതോട മത്സ്യത്തിന് വിലയേറും. ഇക്കാലയളവിൽ പത്തിരിട്ടി വിലക്ക് വരെ വില്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍ ഇത്തരത്തിൽ സംഭരണം നടത്തുന്നത്.

ഇത്തരം ഗോഡൗണുകളില്‍ പരിശോധന നടത്തിയാല്‍ ടണ്‍കണക്കിന് രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യശേഖരം കണ്ടെത്താമെങ്കിലും നടപടികൾക്ക് അധികൃതർ മടിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - no fish quality checking in state capital
Next Story