Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightവാഹന ഇടപാട് തര്‍ക്കം;...

വാഹന ഇടപാട് തര്‍ക്കം; യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം പിടിയില്‍

text_fields
bookmark_border
വാഹന ഇടപാട് തര്‍ക്കം; യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം പിടിയില്‍
cancel
camera_alt

പിടിയിലായ പ്രതികള്‍

നേമം: വാഹന ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കംമൂലം യുവാവിനെ തട്ടിക്കൊണ്ടുപോയവർ പിടിയില്‍. മലയിന്‍കീഴ് അന്തിയൂര്‍ക്കോണം പ്ലാവിള തലയ്ക്കല്‍ പുത്തന്‍വീട്ടില്‍ അഖില്‍കുമാര്‍ (24), പൂന്തുറ മില്‍ക്ക് കോളനിക്ക് സമീപം സുരയ്യ മന്‍സിലില്‍ അര്‍ഷാദ് (28), ബീമാപ്പള്ളി പത്തേക്കര്‍ ഗ്രൗണ്ടിന് സമീപം നിലാവ് കോളനിയില്‍ ഫിറോസ് ഖാന്‍ (35), പെരുംകുളം കരിയങ്കോട് വടക്കുംകര പുത്തന്‍വീട്ടില്‍ മനോജ് (24), പെരുംകുളം പൂച്ചെടിവിള ഷിജി ഭവനില്‍ സോജു (24) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ പേയാട് കാട്ടുവിള ഭാഗത്താണ് സംഭവം.

ഗീത ഭവനില്‍ ശ്രീകുമാറിന്റെ മകന്‍ അനന്തു (19) വിനെയാണ് സംഘം തട്ടിക്കൊണ്ടു പോയത്. ക്രൂരമായി മര്‍ദ്ദിച്ചശേഷം ഓട്ടോയില്‍ പിടിച്ചുകയറ്റുകയായിരുന്നുവെന്നുമാണ് അനന്തു മൊഴി നല്‍കിയത്. ബീമാപ്പള്ളി ഭാഗത്തേക്ക് കൊണ്ടുപോയ അനന്തുവിനെ ഒടുവില്‍ പൂന്തുറ ഭാഗത്താണ് അവശനിലയില്‍ പൊലീസ് കണ്ടെത്തുന്നത്. അനന്തുവിന്റെ പിതാവ് ശ്രീകുമാറും പ്രതി അഖില്‍കുമാറും തമ്മിലുള്ള വാഹന ഇടപാടിലുണ്ടായ തര്‍ക്കവും പ്രശ്‌നവുമാണ് തട്ടിക്കൊണ്ടു പോകലില്‍ കലാശിച്ചത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidnappedDisputeThiruvananthapuram NewsVehicleArrest
News Summary - Vehicle-Transaction-Dispute-kidnapped-Arrest
Next Story