Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightജോലി വാഗ്ദാനം നൽകി...

ജോലി വാഗ്ദാനം നൽകി കോടികൾ തട്ടിയ കേസിലെ രണ്ട് പ്രതികൾ കൂടി പിടിയിൽ

text_fields
bookmark_border
employment fraud
cancel

നെടുമങ്ങാട്: തുമ്പ വി.എസ്.എസ്.സിയിലും വലിയമല ഐ.എസ്.ആർ.ഒയിലും ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ.

ശ്രീകാര്യം ഇടവക്കോട് മൂലയിൽ സി.എസ് ഭവനിൽ സന്തോഷ് കുമാർ(52), സഹായിയും ബന്ധുവുമായ ഇടവക്കോട് സ്വദേശിനി സുജിത(34) എന്നിവരെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി കുറുപുഴ പച്ചമല അനിൽകുമാറിനെ(42) മൂന്നുമാസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

ഇയാൾ സെക്രട്ടേറിയറ്റിലെ താൽക്കാലിക ജീവനക്കാരനായിരുന്നു. ഇയാൾക്ക് ലഭിച്ചിരുന്ന ഒരു കോടിയോളം രൂപ സുജിതയുടെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. ജോലി ലഭിക്കാതെ വന്നപ്പോൾ പരാതിയുമായി എത്തിയ ചിലർക്ക് ഇവർ പണം തിരികെ നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:money stolenFraudulent job offerarrest
News Summary - Two more accused in the case of offering jobs and stolen money were arrested
Next Story