ജോലി വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
text_fieldsരഞ്ജിത്ചന്ദ്രൻ
നെടുമങ്ങാട്: ജോലി വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പേട്ട പാൽക്കുളങ്ങര മാനവ നഗർ ടി.സി-36/348, ഹൗസ് നമ്പർ.143 താരാ നിവാസിൽ രഞ്ജിത്ചന്ദ്രനെ (39) യാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഓൺലൈൻ സൈറ്റിൽ ജോലിക്കായി രജിസ്റ്റർ ചെയ്തിരുന്ന ഭർതൃമതിയായ യുവതിയാണ് പീഡനത്തിനിരയായത്. അംബുജ ഹോംസ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനി മാനേജരായ ഹരിലാലാണെന്നും പി.എയായി ജോലി നൽകാമെന്നും വിശ്വസിപ്പിച്ച് യുവതിയുടെ വീട്ടിൽ ഭർത്താവില്ലാത്ത സമയം അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്തെന്നാണ് പരാതി.
നഗ്ന ഫോട്ടോ പകർത്തുകയും കൊല്ലുമെന്നും ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ് കുമാറിെൻറ നേതൃത്വത്തിൽ നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ വിനോദ് പി.എസ്, എസ്.ഐമാരായ ശ്രീജിത്ത്, ധന്യ, എ.എസ്.ഐമാരായ വിജയൻ, നൂറുൽ ഹസൻ, പൊലീസുകാരായ സനൽരാജ്, വിനീത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

