ദേശീയപാതയുടെ വശം ഇടിഞ്ഞു; അപകടസാധ്യതയേറി
text_fieldsപുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ പ്ലാച്ചേരി ഭാഗത്ത് വശം ഇടിഞ്ഞുതാണ് അപകടഭീഷണി ഉയർത്തിയിട്ടും സംരക്ഷണഭിത്തി നിർമിക്കാൻ നടപടിയില്ല. നാലുവര്‍ഷം മുമ്പാണ് ഭിത്തി ഇടിഞ്ഞിറങ്ങിയത്. 2009 ല്‍ പുനര്‍നിര്‍മിച്ച പാതയില്‍ വീതി വർധിപ്പിക്കാതെ അടുത്തിടെ ടാർ ചെയ്തിരുന്നു.
റോഡിെൻറ വശം ഇടിഞ്ഞ ഭാഗത്ത് താഴേക്ക് 200 അടിയോളം താഴ്ചയാണുള്ളത്. 15 വര്‍ഷം മുമ്പ് തമിഴ്‌നാട്ടില്‍ നിന്നെത്തിയ കൂറ്റന്‍ ടാങ്കര്‍ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. ഇവിടെ ദേശീയപാതയുടെ സ്ഥല അതിര്‍ത്തി സംബന്ധിച്ച് തര്‍ക്കം ഉണ്ട്. എന്നാല്‍ റീസര്‍വേ പൂര്‍ത്തിയാകാത്തത് കാരണം അതിര്‍ത്തി സ്ഥാപിച്ച് സംരക്ഷണഭിത്തിയുടെ എസ്റ്റിമേറ്റ് സമര്‍പ്പിക്കുന്നതിനും കഴിഞ്ഞിട്ടില്ല. വെള്ളിമലക്കും വാളക്കോടിനും മധ്യേ സംരക്ഷണഭിത്തി നിർമിക്കേണ്ട നിരവധി ഭാഗങ്ങളുണ്ട്. വാളക്കോട് റെയില്‍വേ ട്രാക്കിന് സമീപം ചെയ്തത് പോലെ ഗാബിയന്‍ ഭിത്തി നിർമിച്ചാലും ഗതാഗതം സുഗമമാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.