Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവതിയുടെ കൊല: പ്രതിയെ...

യുവതിയുടെ കൊല: പ്രതിയെ സംഭവത്തെത്തിച്ച് തെളിവെടുത്തു

text_fields
bookmark_border
യുവതിയുടെ കൊല: പ്രതിയെ സംഭവത്തെത്തിച്ച് തെളിവെടുത്തു
cancel
camera_alt

കണിയാപുരത്ത് യുവതിയെ കൊലചെയ്ത കേസിലെ പ്രതിയായ രങ്കനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടയിൽ നാട്ടുകാരുടെ പ്രതിഷേധം 

മംഗലപുരം: കണിയാപുരത്ത് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരുമെത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായി.

വ്യാഴാഴ്ച പിടിയിലായ തമിഴ്നാട് തിരുനെൽവേലി അംബാസമുദ്രം സ്വദേശി രങ്ക ദുരെെയെ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് മംഗലപുരം പോലീസ് സംഭവ സ്ഥലത്ത് തെളിവെടുപ്പിനെത്തിച്ചത്. കണ്ടൽ നിയാസ് മൻസിൽ വാടകയ്ക്ക് താമസിച്ചിരുന്ന വിജി എന്നു വിളിക്കുന്ന ഷാനുവിനെയാണ് രങ്കദുരൈ കൊലപ്പെടുത്തിയത്. തെളിവെടുപ്പ് പൂർത്തിയായി

പ്രതിയെ മടക്കി കൊണ്ടു പോകുമ്പോൾ സ്ത്രീകളുൾപ്പടെയുള്ള ബന്ധുക്കളും നാട്ടുകാരും ആക്രമിക്കാനെത്തി. ഒരു വനിതാ പോലീസ് മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. മംഗലപുരം പോലീസ് അരകിലോമീറ്റർ ദൂരം പ്രതിയുമായി ഓടിയാണ് വാഹനത്തിൽ കയറിയത്. പല തവണ നാട്ടുകാർ പ്രതിയെ അടിക്കാനെത്തിയപ്പോഴും പോലീസ് രക്ഷപ്പെടുത്തുകയായിരുന്നു.

ഷാനുവിനെ കഴുത്തിൽ ഷാൾ മുറുക്കിയാണ് കൊല നടത്തിയതെന്ന് പ്രതി സമ്മതിച്ചു. കൊല നടത്തിയ ശേഷം ഷാനുവിന്‍റ മൊബൈൽ ഫോൺ വീട്ടിനു പിന്നിലെ കിണറ്റിലെറിഞ്ഞ ശേഷമാണ് രങ്കദുരെെ രക്ഷപ്പെട്ടത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Murder of a young woman: The accused was brought to the scene and evidence was taken
Next Story