Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightMedical collegechevron_rightഎസ്.എ.ടി...

എസ്.എ.ടി ആശുപത്രിയിൽ ബന്ധുക്കൾ തമ്മിൽ തർക്കം, കൈയാങ്കളി

text_fields
bookmark_border
എസ്.എ.ടി ആശുപത്രിയിൽ ബന്ധുക്കൾ തമ്മിൽ തർക്കം, കൈയാങ്കളി
cancel
camera_alt

എസ്.എ.ടി ആശുപത്രിയില്‍ പ്രസവശേഷം യുവതിയെയും കുഞ്ഞിനെയും കൊണ്ടുപോകുന്നത് സംബന്ധിച്ച തർക്കം കൈയാങ്കളിയിലെത്തിയപ്പോൾ പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുന്നു

മെഡിക്കൽ കോളജ്: പ്രസവശേഷം യുവതിയെയും കുഞ്ഞിനെയും കൂട്ടിക്കൊണ്ടുപോകുന്നത് സംബന്ധിച്ച് എസ്.എ.ടി ആശുപത്രിയില്‍ തര്‍ക്കം. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വാഗ്വാദം കൈയാങ്കളിയില്‍ കലാശിച്ചു. യുവതി ഭര്‍ത്താവിനൊപ്പം പോകാന്‍ തീരുമാനിച്ചതോടെ ബന്ധുക്കള്‍ പത്തി മടക്കി.

ഞായറാഴ്ച ഉച്ചയോടുകൂടിയാണ് ആശുപത്രിക്കുമുന്നില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വെങ്ങാനൂര്‍ സ്വദേശിനിയാണ് യുവതി. ഇവരുടെ ഭര്‍ത്താവ് കൊല്ലം കുണ്ടറ സ്വദേശിയും. നിരന്തരം മകളെ മര്‍ദിക്കുന്നതിനാല്‍ ഭര്‍ത്താവിനൊപ്പം യുവതിയെ വിടില്ലെന്ന് ഇവരുടെ ബന്ധുക്കള്‍ തീരുമാനമെടുത്തു. എന്നാല്‍, താന്‍ ഭാര്യയെ കൊണ്ടുപോകുമെന്ന നിലപാടുമായി ഭര്‍ത്താവുമെത്തി. യുവതിയുടെ മാതാവും മരുമകനും തമ്മില്‍ മുമ്പ് നിലനിന്നിരുന്ന തര്‍ക്കങ്ങളും സംഭവത്തില്‍ ഉരുത്തിരിഞ്ഞുവന്നു. തര്‍ക്കം രൂക്ഷമായതോടെ ഇരുവരുടെയും ബന്ധുക്കള്‍ തമ്മില്‍ കൂട്ടയടിയായി.

ഇതിനിടെ, പൊലീസെത്തി. രംഗം ശാന്തമാകാതായതോടെ താന്‍ ഭര്‍ത്താവിനൊപ്പം പോകുന്നതായി യുവതി അറിയിച്ചു. പ്രശ്‌നം അവസാനിച്ചതോടെ യുവതിയെയും കുഞ്ഞിനെയും ഡിസ്ചാര്‍ജ് വാങ്ങി ഭര്‍ത്താവ് കൂട്ടിക്കൊണ്ടുപോയി. അടിപിടിയില്‍ ഉള്‍പ്പെട്ടവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും ഇരുവിഭാഗത്തിനും പരാതിയില്ലാത്തതിനാല്‍ കേസെടുത്തില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:relativesArgumentSAT hospitalfistfight
News Summary - Argument between relatives in SAT hospital, fistfight
Next Story