അന്തർദേശീയ നിലവാരത്തിലേക്ക് കാപ്പുകാട് -ശബരീനാഥന്
text_fieldsകാപ്പുകാട് ആനപുനരധിവാസകേന്ദ്രത്തിലെ പ്രവൃത്തികൾ വേഗത്തിലാക്കി ആദ്യഘട്ടം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണെന്ന് കെ.എസ്. ശബരീനാഥൻ എം.എൽ.എ. 2020 ഡിസംബറോടെ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് നിര്‍മാണം തുടങ്ങിയത്. എന്നാൽ കോവിഡ് നിയന്ത്രണങ്ങളും ലോക്ഡൗണും മൂലം പ്രവൃത്തികൾ തടസ്സപ്പെട്ടു. അഗസ്ത്യവനത്തിലെ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം അന്തർദേശീയ നിലവാരത്തിലേക്ക് ആക്കുന്നതിനായി 108 കോടി രൂപയാണ് കിഫ്ബി വഴി ഉള്‍പ്പെടുത്തിയത്. കാട്ടിൽനിന്ന് ലഭിക്കുന്ന കുട്ടിയാനകളെ പരിചരിക്കുന്നതിനുള്ള പ്രത്യേക കേന്ദ്രവും ഇവിടെ സജ്ജമാകും. ആനകൾക്കായി വലിയ കുളങ്ങളും ഇവിടെ ഒരുക്കും. ആനകളെ ചികിത്സിക്കുന്നതിനുള്ള ആശുപത്രി, ലബോറട്ടറി, ഓപറേഷൻ തിയറ്റർ, ഇണചേരുന്നതിനുള്ള സൗകര്യവും സജ്ജമാക്കും. ആന പുനരധിവാസവും സഞ്ചാരികള്‍ക്ക് കാഴ്ച ഒരുക്കുന്നതും കൊണ്ട് തീരുന്നതല്ല കോട്ടൂരിലെ കേന്ദ്രം. തിരുവനന്തപുരം ഹാബിറ്റാറ്റ്, ആർ.ടി.എഫ് ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് പ്രോജക്ട് തയാറാക്കിയത്. നെയ്യാർ- പേപ്പാറ വനവികസന ഏജൻസിക്കാണ് നടത്തിപ്പ് ചുമതല.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.