Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKazhakkoottamchevron_rightപുതുക്കുറിച്ചിയിൽ...

പുതുക്കുറിച്ചിയിൽ വീടിന് നേരെ കല്ലേറും അക്രമവും

text_fields
bookmark_border
attack
cancel
camera_alt

ആക്രമണത്തിൽ തകർന്ന വീടിന്‍റെ ജനൽ ചില്ലുകൾ

കഴക്കൂട്ടം : ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് കഠിനംകുളം പുതുക്കുറിച്ചിയിൽ വീടിന് നേരെ കല്ലേറും അക്രമവും. പുതുക്കുറിച്ചി പുന്നമൂട് ഹൗസിൽ നദീറയുടെ വീടിന് നേരെ അക്രമം നടത്തിയെന്നാണ് പരാതി.

പുതുക്കുറിച്ചി സ്വദേശികളായ ഷിബിൻ, നെബിൻ, കൈഫ് എന്നിവർക്കെതിരെ വീട്ടുകാർ കഠിനംകുളം പൊലീസിൽ പരാതി നൽകി. വീടിന്‍റെ മേൽക്കൂരയിലെ ഷീറ്റും ജനാലകളും കസേരകളും, അടിച്ച് തകർത്തു.

ബുധനാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. മതിൽ ചാടികടന്ന് കോമ്പൗണ്ടിനുള്ളിൽ ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതാണ് അക്രമത്തിൽ കലാശിച്ചത്. നദീറക്ക് നേരെ അക്രമവും അസഭ്യവർഷം നടത്തിയ സംഘം ചോദ്യം ചെയ്ത മക്കളെയും അക്രമിച്ചു. വീട്ടിലുണ്ടായിരുന്ന നായകളെയും ആക്രമിച്ചു. അക്രമത്തിൽ പരിക്കേറ്റവർ പുത്തൻതോപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.

സംഭവത്തിൽ പൊലീസിൽ പരാതി നൽകിയ വൈരാഗ്യത്തിൽ രാത്രി എട്ടോടെ വീട് നേരെ കല്ലേറ് നടത്തുകയായിരുന്നു. സമീപത്തെ വീട്ടിൽ ചികിത്സയിൽ കഴിയുന്ന നദീറയുടെ ഭർത്താവ് റഷീദിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടാകുകയും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കഠിനംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികൾ നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HouseStone PeltingTrivandrum News
News Summary - Stone pelting and violence at the house in Puthukurichi
Next Story