Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightവാഹനങ്ങൾ...

വാഹനങ്ങൾ ചീറിപ്പായുന്നു; അപകടക്കെണിയായി കുറ്റിച്ചൽ ജങ്ഷൻ

text_fields
bookmark_border
വാഹനങ്ങൾ ചീറിപ്പായുന്നു; അപകടക്കെണിയായി കുറ്റിച്ചൽ ജങ്ഷൻ
cancel
camera_alt

അപകടക്കെണിയാകുന്ന കുറ്റിച്ചൽ ജങ്ഷന്‍

കാട്ടാക്കട: നാല് റോഡുകൾ വന്നുചേരുന്ന കുറ്റിച്ചല്‍ ജങ്ഷന്‍ അപകടക്കെണിയാകുന്നു. ഇവിടെ നിന്നാണ് കള്ളിക്കാട്, കോട്ടൂര്‍, കാട്ടാക്കട, നെടുമങ്ങാട് ഭാഗത്തേക്ക് വാഹനങ്ങൾ തിരിയുന്നത്. നെടുമങ്ങാട്-ഷൊര്‍ളക്കോട് മലയോര ഹൈവേയുടെ ഭാഗമായിവരുന്ന റോഡും കാട്ടാക്കട-കോട്ടൂര്‍ റോഡും സംഗമിക്കുന്നതും ഇവിടെയാണ്.

മുന്നറിയിപ്പ് ബോര്‍ഡുകൾ സ്ഥാപിക്കാത്തതിനാൽ വാഹനങ്ങളില്‍ കുറ്റിച്ചല്‍ ജങ്ഷനിലെത്തുന്നവര്‍ പലപ്പോഴും കുഴങ്ങാറുണ്ട്. റോഡിനെക്കുറിച്ച് നിശ്ചയമുള്ളവര്‍ തിരക്ക് മാനിക്കാതെ വേഗത്തിലാണ് ഇതുവഴി കടന്നുപോകുന്നത്. കെ.എസ്.ആര്‍.ടി.സി ബസുകളും അമിത ലോഡുമായി വരുന്ന ടിപ്പര്‍ ലോറികളുമുള്‍പ്പെടെ ചീറിപ്പായുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നു. കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ പ്രയാസം നേരിടുന്നു. നെടുമങ്ങാട്-ഷൊര്‍ളക്കോട് മലയോര ഹൈവേയില്‍ കുറ്റിച്ചൽ ജങ്ഷനുസമീപം ആര്യനാട് റോഡിലും കള്ളിക്കാട് റോഡിലും കാട്ടാക്കട-കോട്ടൂർ റോഡിൽ രണ്ടിടത്തും വേഗം കുറക്കാൻ ഹമ്പുകൾ സ്ഥാപിക്കുകയോ സ്പീഡ് നിയന്ത്രിക്കാന്‍ സംവിധാനങ്ങൾ ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ഇതുസംബന്ധിച്ച് നിരവധി തവണ അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

നെയ്യാര്‍ഡാം വിനോദസഞ്ചാര കേന്ദ്രം, കോട്ടൂര്‍ ആനവളർത്തൽ കേന്ദ്രം എന്നിവിടങ്ങളിലേക്കും തുറന്ന ജയില്‍, സ്വാശ്രയ കോളജുകള്‍ എന്നിവിടങ്ങളിലേക്കും പോകുന്നത് ഇതുവഴിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vehiclesdanger trapKuchichal junction
News Summary - Vehicles are screeching; Kuchichal junction as a danger trap
Next Story