Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightനെയ്യാർഡാം സിംഹ സഫാരി...

നെയ്യാർഡാം സിംഹ സഫാരി പാർക്കിൻെറ ഭാവി അനിശ്ചിതത്വത്തില്‍

text_fields
bookmark_border
lions
cancel
camera_alt

നെയ്യാർഡാം സഫാരി പാർക്കിലെ സിംഹങ്ങൾ (ഫയൽ ചിത്രം)

കാട്ടാക്കട: കോവിഡിനെ തുടര്‍ന്ന് സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നെയ്യാർഡാം സിംഹ സഫാരി പാർക്കി‍െൻറ ഭാവി അനിശ്ചിതത്വത്തില്‍. ഗുജറാത്തിൽനിന്ന് കൊണ്ടുവന്ന ഒരു ജോടി സിംഹങ്ങള്‍ ചത്തതോടെയാണ് പാർക്കിെൻറ നിലനിൽപ്പ് തുലാസിലായത്. ഇനി ശേഷിക്കുന്നത് വാർധക്യാവസ്ഥയിലായ പെണ്‍സിംഹം മാത്രം.

സിംഹ സഫാരി പാര്‍ക്കില്‍ നടത്തിയ നിർമാണപ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും പാര്‍ക്കിലേക്ക് പുതിയ സിംഹങ്ങളെ എത്തിച്ച് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നടപടികള്‍വേണമെന്നും ആവശ്യമുയരുന്നു. 1984ൽ നാല് സിംഹങ്ങളുമായി നെയ്യാർ ഡാം മരക്കുന്നത്തെ ദ്വീപിൽ തുടങ്ങിയ പാർക്ക് ഇന്ത്യയിലെ ആദ്യ സിംഹ സഫാരി പാർക്കാണ്. 16 സിംഹങ്ങള്‍ വരെയുണ്ടായിരുന്നു. പിന്നീട് സിംഹങ്ങളുടെ വംശവർധന തടയാന്‍ വന്ധ്യംകരണം നടത്തിത്തുടങ്ങിയതോടെയാണ് പാര്‍ക്കിന് ശനിദശ തുടങ്ങിയത്.

സഫാരി പാർക്ക് കാണാൻ ദിനവും നൂറുകണക്കിന് പേരാണ് നെയ്യാർഡാമിലെത്തിയത്. വന്ധ്യംകരണത്തിനുശേഷം സിംഹങ്ങള്‍ ഓരോന്നായി ചത്തുതുടങ്ങി. സിംഹങ്ങളുടെ എണ്ണം ഒന്നായി ചുരുങ്ങി. തുടര്‍ന്ന് ഏറെ മുറവിളികള്‍ക്കൊടുവിലാണ് ഒരുവര്‍ഷം മുമ്പ് ഗുജറാത്തില്‍നിന്ന് സിംഹങ്ങളെ എത്തിക്കാനായത്. എന്നാല്‍, ഗുജറാത്തിൽനിന്ന് കൊണ്ടുവന്ന സിംഹങ്ങള്‍ക്ക് നെയ്യാര്‍ഡാമിലെ പാര്‍ക്കില്‍ ഒരുവര്‍ഷം പോലും ജീവിക്കാനായില്ല. കാഴ്ചക്കാര്‍ കൂട്ടിലും സിംഹങ്ങള്‍ പുറത്തും ഉള്ള കാഴ്ച കാണാനായി പ്രത്യകം തയാറാക്കിയ വാഹനത്തിലാണ് സഞ്ചാരികളെ എത്തിച്ചിരുന്ന്. അഞ്ച് ഹെക്ടറോളം വിസ്തൃതിയുള്ള പാർക്കില്‍ ലക്ഷക്കണക്കിന് സഞ്ചാരികളാണ് എത്തിയത്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ലക്ഷങ്ങളാണ് സഫാരി പാര്‍ക്കില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി െചലവിട്ടത്. വേലി നവീകരണം, പോസ്റ്റ്മോര്‍ട്ടം മുറി, സഞ്ചാരികള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന കാടുകള്‍ തെളിക്കൽ എന്നിവയായിരുന്നു നവീകരണപ്രവര്‍ത്തനങ്ങള്‍. ഇതൊക്കെ തട്ടിക്കൂട്ട് പണികളാെണന്ന് പരാതി ഉയര്‍ന്നെങ്കിലും നടപടിയുണ്ടായില്ല. അടച്ചുപൂട്ടലി‍െൻറ വക്കിലായ നെയ്യാര്‍ഡാം സിംഹ സഫാരി പാർക്ക് വീണ്ടും സജീവമാക്കാനുള്ള സര്‍ക്കാറി‍െൻറ പ്രത്യേക താല്‍പര്യത്തെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് പണികള്‍ തുടങ്ങിയെങ്കിലും യാഥാർഥ്യത്തിലെത്തിയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lion Safari ParkNeyyardam
News Summary - The future of Neyyardam Lion Safari Park is uncertain
Next Story