Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightയുവതിയുടെ ചിത്രം...

യുവതിയുടെ ചിത്രം അശ്ലീല സൈറ്റിൽ പ്രചരിപ്പിച്ച കേസില്‍ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു

text_fields
bookmark_border
police
cancel

കാട്ടാക്കട: കൂട്ടുകാരുടെ ഗ്രൂപ് ഫോട്ടോയില്‍നിന്ന് യുവതിയുടെ ചിത്രം, ഫോണ്‍നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി അശ്ലീല സൈറ്റ് വഴി പ്രചരിപ്പിച്ച കേസില്‍ പ്രധാനപ്രതിയെന്ന് സംശയിക്കുന്ന കാട്ടാക്കട ആലമുക്ക് സ്വദേശിയുടെ വീട്ടില്‍ നിന്ന് ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.

ബുധനാഴ്ച വൈകുട്ടോടെ ഇയാളുടെ വീട്ടിലെത്തിയ പൊലീസും സൈബര്‍ വിദഗ്ധരും രണ്ടര മണിക്കൂര്‍ നീണ്ട തെളിവെടുപ്പിനുശേഷം കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് ഉള്‍പ്പെടെ ഉപകരണങ്ങള്‍ പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനക്കായി കൊണ്ടുപോയി. സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ റൂറൽ എസ്.പി യുടെ നിർദേശത്തെ തുടര്‍ന്ന് കാട്ടാക്കട പൊലീസ് കേസെടുത്തു.

ഇവരിൽപെട്ടവരാണ് ഫോട്ടോ അശ്ലീല സൈറ്റില്‍ പ്രചരിപ്പിച്ചതെന്ന് പരാതിക്കാരിയായ യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനിടെ കുറ്റാരോപിതരായ എട്ടുപേരുടെയും മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു.

സൈബര്‍ പൊലീസിന്റെ വിശദമായ പരിശോധനക്ക് ശേഷം മാത്രമേ പ്രതി ഇവരിൽ ആരെന്നുള്ളതും സംഭവത്തെപ്പറ്റി കൂടുതൽ വിശദാംശങ്ങള്‍ നല്‍കാനാവൂ എന്നുമാണ് കാട്ടാക്കട പൊലീസ് പറയുന്നത്. ഇതിനിടെ കാട്ടാക്കട ഡിവൈ.എസ്.പിയും ബുധനാഴ്ച യുവതിയുടെ വീട്ടിലെത്തി വിവരങ്ങള്‍ശേഖരിച്ചു.

യുവതിയുടെ പരാതിയില്‍ ആദ്യം കേസെടുക്കാന്‍ തയാറാകാതിരുന്ന പൊലീസ് പിന്നീട് പരാതി ഒത്തുതീര്‍ക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ച് പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമായത്. കേസ് ഒത്തുതീര്‍ക്കാന്‍ തന്നെ നിര്‍ബന്ധിച്ചെന്നുകാട്ടി കാട്ടാക്കട എസ്.എച്ച്.ഒക്കെതിരെ യുവതി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നു.

ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം. ചിത്രം അശ്ലീല സൈറ്റില്‍ വന്നതിനെ തുടര്‍ന്ന് യുവതിയുടെ ഫോണിലേക്ക് പല നമ്പറുകളില്‍ നിന്നും സന്ദേശങ്ങള്‍ വന്നു. തുടര്‍ന്ന് യുവതി വിദേശത്തുള്ള ഭര്‍ത്താവിനെ വിവരം അറിയിക്കുകയും തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ ഫോട്ടോ ദുരുപയോഗം ചെയ്തതായി കണ്ടെത്തുകയുമായിരുന്നു.

ജനുവരി 31ന് സൈബര്‍ പൊലീസിലും ഫെബ്രുവരി ഒന്നിന് കാട്ടാക്കട പൊലീസിലും യുവതി പരാതി നല്‍കി. സംശയമുള്ള ആളിന്റെ പേരും ഫോണ്‍ നമ്പറുമടക്കമാണ് പരാതി നല്‍കിയത്. അഞ്ച് ദിവസമായിട്ടും നടപടി സ്വീകരിക്കാതിരുന്ന കാട്ടാക്കട എസ്.എച്ച്.ഒ ആറിന് പ്രതിയെയും പരാതിക്കാരിയെയും വിളിച്ചുവരുത്തിയശേഷം പരാതി ഒത്തുതീര്‍ക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. അതിന് തയാറല്ലെന്നറിയിച്ച യുവതി അന്നുതന്നെ തിരുവനന്തപുരം റൂറല്‍ എസ്.പിക്ക് പരാതി നല്‍കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:laptopmobile phoneseizedObscene image
News Summary - Police seized a laptop and a mobile phone in a case where a womans picture was circulated on an obscene site
Next Story