Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightഗ്രാമീണമേഖലയില്‍ ഭീതി...

ഗ്രാമീണമേഖലയില്‍ ഭീതി പരത്തി ലഹരിസംഘങ്ങൾ

text_fields
bookmark_border
ഗ്രാമീണമേഖലയില്‍ ഭീതി പരത്തി ലഹരിസംഘങ്ങൾ
cancel
camera_alt

ലഹരിമാഫിയ തമ്പടിക്കുന്ന നെല്ലിക്കുന്ന്

കാട്ടാക്കട: പൊലീസിനെ ആക്രമിക്കുകയും കോട്ടൂർ വ്ലാവെട്ടി പ്രദേശങ്ങളില്‍ വീടുകള്‍ക്ക് നേരെ അതിക്രമം കാട്ടുകയും ചെയ്ത കേസില്‍ പിടിയിലായവരില്‍ രണ്ടുപേരൊഴികെ മറ്റെല്ലാ പ്രതികളും 23ന് താഴെയുള്ളവര്‍. ഗ്രാമീണമേഖലയില്‍ ലഹരി ഉപയോഗം വർധിച്ചെന്ന നാട്ടുകാരുടെ പരാതികള്‍ ശരിവെക്കുന്നതാണ് സമീപകാല സംഭവങ്ങൾ.

ലഹരിസംഘത്തിെൻറ അതിക്രമം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് മലയോരനിവാസികള്‍. പൊലീസി‍െൻറ ശ്രദ്ധ കാര്യമായി പതിയാത്ത പ്രദേശങ്ങളാണ് ഇപ്പോള്‍ കഞ്ചാവ് മാഫിയകളുടെ താവളം. കാട്ടാക്കട, പന്നിയോട്, കള്ളിയല്‍ പ്ലാേൻറഷന്‍-കോട്ടൂര്‍ നെല്ലിക്കുന്ന് പ്രദേശം എന്നിവിടങ്ങള്‍ ഏറെക്കാലമായി ലഹരിമാഫിയയുടെ കേന്ദ്രമാണ്. മാസങ്ങള്‍ക്ക് മുമ്പ് പന്നിയോടും രണ്ടുവര്‍ഷം മുമ്പ് നെല്ലിക്കുന്ന് കോളനിയിലും ലഹരി മാഫിയ പൊലീസിനെ ആക്രമിച്ചിരുന്നു.

ഏറെക്കാലമായി ഗ്രാമങ്ങളില്‍ ലഹരിവസ്തുക്കളുടെ വില്‍പന തകൃതിയാണ്. ലോക് ഡൗണ്‍ കാലത്ത് പോലും വിദ്യാർഥികള്‍ വന്‍തോതിലാണ് കഞ്ചാവിനടിമകളായത്. നിരവധി പേരെ പൊലീസും എക്സൈസ് സംഘവും പിടികൂടിയിട്ടും ലഹരി മാഫിയ തഴച്ചുവളരുകയാണ്. ലോക്ഡൗണ്‍ സമയത്ത് കോട്ടൂര്‍, ആര്യനാട് ഭാഗങ്ങളില്‍ നിന്ന് ലിറ്റര്‍ കണക്കിന് വ്യാജചാരായമാണ് പുറത്തേക്ക് ഒഴുകിയത്. ഇപ്പോള്‍ ചാരായലോബിയെക്കാള്‍ കഞ്ചാവ് ലോബി ശക്തമായി.

കോട്ടൂര്‍ നെല്ലിക്കുന്ന് പ്രദേശം വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമായതിനാല്‍ ഇവിടെ ലഹരിവസ്തുക്കള്‍ സംഭരിക്കുന്നതിനും മൊത്തവിതരണക്കാര്‍ക്ക് നല്‍കുന്നതിനും പറ്റിയ ഇടമാണ്. അതുകൊണ്ടുതന്നെ ദിനവും നിരവധി സംഘങ്ങളാണ് ബൈക്കുകളിലും കാറുകളിലുമായി ഇവിടെ വന്നുപോകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug mafiakattakkada
News Summary - drug mafia's strong presence in villages
Next Story