Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമീറ്റർ കമ്പനിയിൽ ജോലി...

മീറ്റർ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്

text_fields
bookmark_border
മീറ്റർ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്
cancel

ഇരവിപുരം: പൊതുമേഖലാ സ്ഥാപനമായ പള്ളിമുക്ക് മീറ്റർ കമ്പനിയിൽ (യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്) ജോലി വാഗ്ദാനം ചെയ്ത് ഹരിപ്പാട് സ്വദേശി നിരവധി പേരിൽ നിന്ന് പണം തട്ടിയെടുത്തതായി പരാതി. വ്യാജ നിയമന ഉത്തരവ് തയാറാക്കിയായിരുന്നു തട്ടിപ്പ്. ഇരയായവർ നിയമന ഉത്തരവുമായി മീറ്റർ കമ്പനിയിൽ എത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം അറിഞ്ഞത്. കമ്പനിയുടെ എംബ്ലം െവച്ച വ്യാജ ലെറ്റർപാഡിലാണ് നിയമന ഉത്തരവ് തയാറാക്കിയിരുന്നത്. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി ആറുപേരാണ് കമ്പനിയിൽ വ്യാജ ഉത്തരവുമായെത്തിയത്. അപ്പോഴാണ് കമ്പനിയുടെ പേരിൽ കബളിപ്പിക്കൽ നടക്കുന്നുണ്ടെന്ന് അധികൃതർ അറിയുന്നത്. ഹരിപ്പാട്, ആലപ്പുഴ സ്വദേശികളാണ് തട്ടിപ്പിനിരയായത്.

ഓഫിസ് അഡ്മിനിസ്ട്രേഷൻ, പ്യൂൺ ജോലികൾക്കായാണ് വ്യാജ നിയമന ഉത്തരവുകൾ നൽകിയിരുന്നത്. ബുധനാഴ്ച കമ്പനി അധികൃതർ നൽകിയ പരാതിയിൽ രണ്ടുപേർക്കെതിരെ ഇരവിപുരം പൊലീസ് കേസെടുത്തു. 18ന് നിയമന ഉത്തരവുമായി വന്ന നാലുപേരും പരാതി നൽകി. പൊലീസിൽ പരാതി നൽകുമെന്ന് വ്യാഴാഴ്ച എത്തിയ ഉദ്യോഗാർഥികളും പറഞ്ഞു. തട്ടിപ്പിനിരയായവർ ഹരിപ്പാട്, ആലപ്പുഴ പൊലീസ് സ്റ്റേഷനുകളിലും പരാതി നൽകി.

ആലപ്പുഴ കൈചൂണ്ടി സ്വദേശിയായ യുവതിക്ക് ഓഫിസ് ജോലിക്കായി രണ്ടര ലക്ഷവും ആലപ്പുഴ മുഹമ്മ സ്വദേശിക്ക് പ്യൂൺ ജോലിക്കായി രണ്ടര ലക്ഷം രൂപയുമാണ് ഹരിപ്പാട് സ്വദേശി ആവശ്യപ്പെട്ടത്. യുവതിയുടെ ബന്ധുവിൽ നിന്ന് 30,000 രൂപയും മുഹമ്മ സ്വദേശിയിൽ നിന്ന് 25,000 രൂപയും ഹരിപ്പാട് സ്വദേശി കൈപ്പറ്റി. പല തവണ ഇവർക്ക് നിയമന ഉത്തരവും നൽകിയിരുന്നു. പല കാരണം പറഞ്ഞ് ജോലിക്ക് പ്രവേശിക്കാനുള്ള തീയതി മാറ്റുകയായിരുന്നു പതിവ്. തട്ടിപ്പ് നടത്തിയ ആളുടെ സുഹൃത്ത് വഴിയാണ് ഇയാളുമായി ഇവർ ബന്ധപ്പെട്ടിരുന്നത്. ഇയാളും വ്യാഴാഴ്ച മീറ്റർ കമ്പനിയിൽ എത്തിയിരുന്നു.

തട്ടിപ്പ് ശ്രദ്ധയിൽപെട്ടയുടൻ സിറ്റി പൊലീസ് കമീഷണർക്കും ഇരവിപുരം പൊലീസ് സ്റ്റേഷനിലും പരാതി നൽകിയെന്ന് കമ്പനി എം.ഡി എസ്.ആർ. വിനയകുമാർ പറഞ്ഞു. കായംകുളം എൻ.ടി.പി.സിയിലെ ജീവനക്കാരനാണെന്നാണ് പണം വാങ്ങിയയാൾ സ്വയം പരിചയപ്പെടുത്തിയതെന്നും എൻ.ടി.പി.സിയിൽ ജോലി നൽകാമെന്ന പേരിൽ തങ്ങളുടെ പരിചയക്കാരിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും ഉദ്യോഗാർഥികൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Meter Company
News Summary - Fraud by offering a job at a meter company
Next Story