ബൈക്കുകളുടെ അഭ്യാസം; ചോരക്കളമായി റോഡുകൾ
text_fieldsഅമ്പലത്തറ: റോഡുകളില്‍ കൊടുങ്കാറ്റുപോലെ ഹുങ്കാരശബ്ദം പുറപ്പെടുവിച്ച് തീപ്പൊരി പാറിച്ച് ബൈക്കുകളുടെ മത്സരയോട്ടം. അമിത വേഗത്തിലെ കുതിപ്പ് നിരത്തുകളിലെ അപകടനിരക്ക് ഉയർത്തുന്നു. അമിത വേഗത്തില്‍ പായുന്ന ബൈക്കുകള്‍ കാല്‍നടയാത്രക്കാര്‍ക്കും മറ്റ് വാഹനം ഓടിക്കുന്നവര്‍ക്കും ഭീഷണിയാണ്. അമിത വേഗത്തില്‍ കുതിപ്പുകള്‍ നടത്തുന്ന ബൈക്കുകൾക്കെതിരെ നടപടികളെടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല.
ഇന്നലെ കല്ലാട്ടുമുക്ക് ഭാഗത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു ജീവനുകള്‍ പൊലിഞ്ഞ സംഭവത്തിൽ രണ്ടു ബൈക്കുകളും അമിതവേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. പൊലീസിെൻറ പരിശോധനകള്‍ ശക്തമല്ലാത്തതിനാൽ ഇൗ റോഡില്‍ മുമ്പും അമിതവേഗത്തില്‍ എത്തിയ ബൈക്കുകള്‍ കൂട്ടിയിടിച്ച് നിരവധി ജീവനുകള്‍ പൊലിഞ്ഞിരുന്നു.
ന്യൂജനറേഷന് ബൈക്കുകളുമായി ബൈപാസ് റോഡില്‍ കുതിപ്പ് നടത്തുന്നത് കാരണം ദിനംപ്രതി അപകടങ്ങൾ കൂടുന്ന അവസ്ഥയാണ്. ബൈപാസില്‍ കാമറകള്‍ ഇല്ലാത്തതിനാൽ ഇത്തരം സംഘങ്ങളെ കെണ്ടത്താന്‍ കഴിയുന്നില്ല. ചാക്കമുതല്‍ കോവളം വരെയുള്ള ബൈപാസിലാണ് ഇത്തരം സംഘങ്ങളുടെ മരണപ്പാച്ചില്‍. ദിവസങ്ങള്‍ക്ക് മുമ്പ് റോഡില്‍ മത്സരയോട്ടം നടത്തിയ ബൈക്ക് സംഘത്തെ വിഴിഞ്ഞം പൊലീസ് പിടികൂടിയെങ്കിലും പിന്നീട് വിട്ടയച്ചു.
ഇത്തരം സംഘങ്ങളുടെ അഭ്യാസപ്രകടനങ്ങള്‍ കാരണം അപകടത്തില്‍പെടുന്നത് മറ്റ് വാഹനയാത്രക്കാരാണ്. ന്യൂജന്‍ ബൈക്കുകള്‍ മോടി കൂട്ടിയും ശബ്ദം വർധിപ്പിച്ചുമാണ് റോഡുകള്‍ കൈയടക്കുന്നത്. സെലന്‍സര്‍, മഡ്ഗാര്‍ഡ്, സാരിഗാര്‍ഡ്, വൈസര്‍, ഹാന്‍ഡില്‍ എന്നിവയില്‍ മാറ്റംവരുത്തിയാണ് ബൈക്കുകളുടെ മോടികൂട്ടുന്നത്. ഇത്തരിലുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങിയാല്‍ പിടിച്ചെടുക്കാന്‍ നിയമമുണ്ടെങ്കിലും പൊലീസ് പലപ്പോഴും നോക്കുകുത്തിയാണ്.
പൂന്തുറ എസ്.എം ലോക്ക് റോഡ്, ശംഖുംമുഖം, ചാക്കറോഡ്, സ്റ്റാച്യു, കിഴക്കേകോട്ട, അമ്പലത്തറ, കോവളം-കൊല്ലം ബൈപാസ് തുടങ്ങിയവയാണ് ബൈക്ക് റേസിങ് സംഘങ്ങളുടെ പ്രധാനകേന്ദ്രങ്ങള്‍.
ബൈക്കുകളുടെ മത്സരയോട്ടം സംഘടിപ്പിക്കുന്ന ക്ലബുകളും വാട്ട്സ്അപ് കൂട്ടായ്മകളും നഗരത്തില്‍ സജീവമാണ്. നിരത്തുകളില്‍ മരണപ്പാച്ചില്‍ നടത്തി സ്വന്തം ജീവനുകള്‍ കളയുന്നതിനൊപ്പം മറ്റെുള്ളവരുടെ ജീവനും ഭീഷണിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.