Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭിന്നശേഷിക്കാരനെന്നത്...

ഭിന്നശേഷിക്കാരനെന്നത് രക്ഷപ്പെടാനുള്ള മറയല്ല; പോക്സോ കേസിൽ പ്രതിക്ക് തടവും പിഴയും

text_fields
bookmark_border
imprisonment
cancel

തിരുവനന്തപുരം: ഭിന്നശേഷിക്കാരനാണെന്നത്‌ പോക്‌സോ കേസിൽനിന്ന്‌ രക്ഷപ്പെടാനുള്ള മറയാക്കാനാവില്ലെന്ന്‌ കോടതി. ബസിൽവെച്ച്‌ യാത്രക്കാരനായ കുട്ടിയോട്‌ അപമര്യാദയായി പെരുമാറിയ കേസിലാണ്‌ കോടതിയുടെ നിരീക്ഷണം. പ്രതി കൊടുവഴുന്നൂർ കടമുക്ക്‌ പ്രമോദിനെ തിരുവനന്തപുരം പോക്‌സോ കോടതി മൂന്ന്‌ വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

2021ലാണ്‌ കേസിനാസ്‌പദമായ സംഭവം. പാലോട്‌-പാരിപ്പള്ളി റൂട്ടിലെ സ്വകാര്യ ബസിൽവെച്ചാണ്‌ പ്രതി സ്കൂളിൽനിന്ന് മടങ്ങുകയായിരുന്ന പതിമൂന്നുകാരനോട്‌ അപമര്യാദയായി പെരുമാറിയത്‌. സംഭവം നടന്നയുടൻ കുട്ടി കണ്ടക്ടറെ വിവരമറിയിക്കുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്‌തു.

താൻ കാൽ മുറിച്ചുമാറ്റിയ ആളാണെന്നും അറിയാതെ സംഭവിച്ചതാണെന്നുമായിരുന്നു പ്രതിയുടെ വാദം. ഇത്‌ നിലനിൽക്കുന്നതല്ലെന്ന്‌ കോടതി കണ്ടെത്തി. മനഃപൂർവം കുറ്റം ചെയ്യുന്നവർക്ക്‌ ഭിന്നശേഷി മറയാക്കി രക്ഷപ്പെടാനാവില്ലെന്ന്‌ പോക്‌സോ കോടതി ജഡ്‌ജി എം.പി. ഷിബു വ്യക്തമാക്കി. പാലോട്‌ എസ്‌.ഐയായിരുന്ന എ. നിസാറുദീനാണ്‌ കേസ് അന്വേഷിച്ചത്‌. പ്രോസിക്യൂഷന്‌ വേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടർ കാട്ടായിക്കോണം അജിത്‌കുമാർ, വി.സി. ബിന്ദു എന്നിവർ ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pocsoImprisonment and fine
News Summary - Being differently abled is not a cover to escape-Imprisonment and fine for accused in POCSO case
Next Story