Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightBalaramapuramchevron_rightവ്യാപാര സ്ഥാപനം...

വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് തീയിട്ട് നശിപ്പിച്ചു

text_fields
bookmark_border
വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് തീയിട്ട് നശിപ്പിച്ചു
cancel
camera_alt

ഐത്തിയൂരിൽ സാമൂഹികവിരുദ്ധർ അടിച്ചുതകർത്ത് തീയിട്ടു നശിപ്പിച്ച ലക്ഷ്മി ബേക്കറിയിൽ എം. വിൻസെന്റ് എം.എൽ.എ സന്ദർശിക്കുന്നു

ബാലരാമപുരം: വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് സാധനങ്ങൾ നശിപ്പിച്ച ശേഷം പെട്രോളൊഴിച്ച് തീയിട്ടു. ബാലരാമപുരം ഐത്തിയൂരിൽ അനിയുടെ ഉടമസ്ഥതയിലുള്ള മഹാലക്ഷ്മി സ്റ്റോറിന് നേരെയാണ് അക്രമണം. ശനിയാഴ്ച രാത്രി രണ്ടേകാലോടെ കടയുടെ പൂട്ട് കുത്തിത്തുറന്ന് കണ്ണാടി ഗ്ലാസും ഇലക്േട്രാണിക്സ് ഉപകരണങ്ങളും നശിപ്പിച്ചു.

സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി വലിയശബ്ദത്തിൽ എന്തോ പൊട്ടുന്നത് കേട്ടതായും പരിസരവാസികൾ പറയുന്നു. ശബ്ദംകേട്ട് പുറത്തിറങ്ങിയപ്പോർ മൂന്ന്പേർ ബൈക്കിൽ തെറിവിളിച്ച് പോകുന്നതാണ് അയൽവാസി കണ്ടത്. കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്നാണ് കടക്കുള്ളിൽ കടന്നതെന്നാണ് പ്രാഥമിക നിഗമനം. കടയിൽ നിന്നും തീ ഉയരുന്നത് കണ്ട് സംഭവസ്ഥലത്തെത്തിയ നാട്ടുകാർ ഫയർഫോഴ്സിനെ വിവിരമറിയിച്ച് കടയുടമ എത്തിയ ശേഷം തീകെടുത്തി.

ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഡോഗ് സ്ക്വാഡും ഫിംഗർ പ്രിന്‍റും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെയും സമീപ പ്രദേശത്തെയും നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തുവരുന്നു. എകദേശം അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ അനി പറയുന്നു. രാത്രി രണ്ട് വരെ ഈ പ്രദേശത്ത് പൊലീസ് പട്രോളിങ് സംഘമുണ്ടായിരുന്നു. അതിനുശേഷമാണ് ആക്രമികളെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireshop destroyed
News Summary - The shop was destroyed by fire
Next Story