Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightBalaramapuramchevron_rightമരണത്തിൽ ദുരൂഹതയെന്ന്...

മരണത്തിൽ ദുരൂഹതയെന്ന് ഭാര്യ; റിട്ട. പൊലീസുകാരന്‍റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തു

text_fields
bookmark_border
Rt. Police officer
cancel
camera_alt

റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍റെ മൃതദേഹം പുറത്തെടുത്ത്

റീ പോസ്റ്റ്മോർട്ടം ചെയ്യാനുള്ള നടപടി സ്വീകരിക്കുന്ന പൊലീസ്

ബാലരാമപുരം: മൂന്ന് മാസം മുമ്പ് മരിച്ച ഭർത്താവിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ഭാര്യയുടെ പരാതിയെ തുടർന്ന് റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തു. ബാലരാമപുരം കോഴോട് ചിറയിൽവിള പുത്തൻവീട്ടിൽ സുരേന്ദ്രന്‍റെ (62) ഭാര്യ ആലപ്പുഴ സ്വദേശി ശരണ്യയുടെ പരാതിയിൽ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജൂൺ 17നാണ് സുരേന്ദ്രൻ മരിച്ചത്.Rt. Police officer

സുരേന്ദ്രന്‍റെ കുടുംബവീടിനോട് ചേർന്നാണ് മൃതദേഹം സംസ്കരിച്ചത്. 2015ലാണ് ശരണ്യയും സുരേന്ദ്രനും വിവാഹിതരായത്. മരിച്ചതറിഞ്ഞ് ശരണ്യ മൃതദേഹം കാണാനെത്തിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ, മരണത്തിൽ സംശയമുള്ളതായി ശരണ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റീപോസ്റ്റ്മോർട്ടം നടത്തിയത്.

ശനിയാഴ്ച ഉച്ചക്ക് ഓടെ ആരംഭിച്ച പോസ്റ്റുമോർട്ടം നടപടി വൈകീട്ട് മൂന്ന് മണിയോടെയാണ് അവസാനിച്ചത്. മെഡിക്കൽ കോളജിൽ നിന്നുള്ള സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്. ഫോറൻസിക് വിദഗ്ദ്ധരും പരിശോധന നടത്തി. എ.എസ്.പി ഫറാഷ്, ബാലരാമപുരം എസ്.എച്ച്.ഒ ടി. വിജയകുമാർ, എസ്.ഐ ആൻറണി ജോസഫ് നെറ്റോ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംരക്ഷണത്തിലാണ് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയത്. റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rt. Police officer
News Summary - Rt. Police officer
Next Story