Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ് കാല ഓണത്തെ...

കോവിഡ് കാല ഓണത്തെ വരവേൽക്കാനൊരുങ്ങി ബാലരാമപുരത്തെ പാക്കളങ്ങൾ

text_fields
bookmark_border
കോവിഡ് കാല ഓണത്തെ വരവേൽക്കാനൊരുങ്ങി ബാലരാമപുരത്തെ പാക്കളങ്ങൾ
cancel
camera_alt

കൈത്തറി വസ്ത്രത്തിനുള്ള നൂൽ ഉൽപാദിപ്പിക്കുന്ന ബാലരാമപുരത്തെ പാക്കളങ്ങൾ

ബാലരാമപുരം: കോവിഡ് കാലത്തെ ഓണത്തെ വരവേൽക്കാനൊരുങ്ങി ബാലരാമപുരത്തെ പാക്കളങ്ങൾ. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇത്തവണത്തെ ഓണനാളുകളും കോവിഡ് തകർത്തെറിഞ്ഞതോടെ കടവും പലിശക്കുമെടുത്ത് പാക്കളങ്ങളിൽ പാവുകളിറക്കിയ പാക്കളത്തൊഴിലാളികൾ ആശങ്കയിലാണ്. ബാലരാമപുരം കൈത്തറി മേഖലക്ക് വേണ്ടി രാപകൽ വ്യാത്യാസമില്ലാതെ ജോലി നോക്കുന്ന ഒരുവിഭാഗമാണ് പാക്കളങ്ങളിലെ നെയ്ത്തുകാർ.

പരമ്പരാഗത കൈത്തറിയുടെ ഈറ്റില്ലമായ ബാലരാമപുരത്തും സമീപപ്രദേശങ്ങളായ ഐത്തിയൂർ, കല്ലിയൂർ, പെരിങ്ങമ്മല, കോട്ടുകാൽ, മംഗലത്തുകോണം തുടങ്ങിയ പ്രദേശങ്ങളിലെ പാക്കളങ്ങളിൽ നൂറുകണക്കിന് തൊഴിലാളികളാണ് പണിയെടുക്കുന്നത്. ഇന്ന് വിരലിലെണ്ണാവുന്നവയായി ഇവ ചുരുങ്ങി. ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന നൂലിനെ കൈത്തറി വസ്ത്രത്തിന് അനുയോജ്യമാക്കുകയാണ് പാക്കളങ്ങളിലെ ജോലി. ചർക്കയിൽ നൂൽ ചുറ്റി പാവോട്ടം നടത്തിയാണ് പാക്കളങ്ങളിലെത്തിക്കുക. സൂര്യരശ്മി നേരിട്ട് പതിക്കാത്ത തോപ്പുകളിലെ ചോലകളിലാണ് പാവു വിരിക്കുന്നത്. ഇവക്ക് 150 മീറ്ററോളം നീളമുണ്ടാകും. പാക്കളങ്ങളുടെ ഇരുവശത്തെയും തൂണുകളിലൂടെ കപ്പിയും കയറും ഉപയോഗിച്ച് നൂൽകെട്ടി നിർത്തി പിരിച്ചെടുക്കുകയാണ് ചെയ്യുന്നത്. മരിച്ചീനിയുടെയും ആട്ടമാവിെൻറയും മിശ്രിതപശ പാവിൽ തേച്ചുപിടിപ്പിക്കുന്നു. തുടർന്ന് പാവിൽ തേച്ചുപിടിപ്പിക്കുന്നു. തുടർന്ന് പല്ലുവരി കൊണ്ട് ചീകിയെടുത്ത് നൂൽ ഉണക്കുന്നതാണ് പാവുണക്കൽ. പുലർച്ച അഞ്ചിന് ആരംഭിക്കുന്ന തൊഴിലാളികളുടെ പാവുണക്കൽ വൈകീട്ട് മൂന്നുവരെ നീളും. ദിവസം മൂന്ന് പാവ് മാത്രമേ ഒരു കളത്തിൽ ഉണക്കാൻ കഴിയുകയുള്ളൂ.

ബാലരാമപുരം കൈത്തറിക്ക് പിന്നിലെ ഈ അധ്വാനം പുറംലോകത്ത് അധികമാർക്കും അറിയാതെ പോകുന്നു. ഈ തൊഴിലാളികളെ കൈത്തറി തൊഴിലാളികളായി അംഗീകരിച്ചിട്ടില്ലാത്തതിനാൽ പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങളുമില്ല. 150ലേറെ പാക്കളങ്ങളുണ്ടായിരുന്ന ബാലരാമപുരത്ത് ഇന്ന് അവശേഷിക്കുന്നത് വിരലിലെണ്ണാവുന്നവ മാത്രം. ഓണനാളുകൾക്ക് മാറ്റുകൂട്ടാൻ നാടെങ്ങും കൈത്തറി ശേഖരം കൺതുറക്കുമ്പോൾ കണ്ണീരിെൻറയും വിയർപ്പിെൻറയും നനവുള്ള പാക്കളങ്ങൾക്ക് വിശ്രമമില്ല. അധികൃതരുടെ കണ്ണ് തുറക്കുന്നതും കാത്ത് ഓരോ ഓണനാളുകളും ഇവർ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnamBalaramapurampakalam
News Summary - Balaramapuram pakalam packs ready to welcome Onam
Next Story