Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎ.ടി.എം കവര്‍ച്ചശ്രമം;...

എ.ടി.എം കവര്‍ച്ചശ്രമം; ഒരാൾ പിടിയിൽ

text_fields
bookmark_border
എ.ടി.എം കവര്‍ച്ചശ്രമം; ഒരാൾ പിടിയിൽ
cancel

തിരുവനന്തപുരം: എ.ടി.എം കവര്‍ച്ച ശ്രമത്തിനിടെ ഒരാള്‍ പിടിയില്‍. വള്ളക്കടവ് സ്വദേശി സാദിത്തിനെ (31) യാണ് ബുധനാഴ്ച പുലര്‍ച്ച ഫോര്‍ട്ട് പൊലീസ് പിടികൂടിയത്. ഈഞ്ചക്കലിലെ എ.ടി.എമ്മില്‍ കവര്‍ച്ച നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. എ.ടി.എം കുത്തിത്തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അലാറം അടിക്കുന്നതുകേട്ട് വഴിയാത്രക്കാരനാണ് വിവരം പൊലീസില്‍ അറിയിച്ചത്. ഇതിനു സമീപത്തുണ്ടായിരുന്ന രണ്ടു പെട്രോളിങ് വാഹനങ്ങള്‍ സ്ഥലത്തെത്തുമ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടിരുന്നു.

തുടര്‍ന്ന്, പരിസരത്ത് നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്. നേരത്തേ അടിപിടിക്കേസില്‍ പ്രതിയായിരുന്നു ഇയാൾ. എന്നാൽ, എ.ടി.എം കവര്‍ച്ച അടക്കമുള്ള മറ്റേതെങ്കിലും കേസില്‍ പ്രതിയാണോ എന്ന് അന്വേഷിച്ച് വരികയാണെന്ന് ഫോര്‍ട്ട് എ.സി. ഷാജി പറഞ്ഞു. ഫോര്‍ട്ട് എസ്.ഐ സജു എബ്രഹാമിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atm robbery
News Summary - ATM robbery attempt; One arrested
Next Story