Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊതുമരാമത്ത് ഓഫിസില്‍...

പൊതുമരാമത്ത് ഓഫിസില്‍ എന്‍ജിനീയര്‍ കരാറുകാരന്റെ മൂക്കിനിടിച്ചെന്ന്

text_fields
bookmark_border
attack
cancel
camera_alt

representational image

തിരുവനന്തപുരം: പൊതുമരാമത്ത് ഓഫിസില്‍ സംസാരിച്ചുകൊണ്ടിരിക്കെ, കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമിതി അംഗത്തെ അസിസന്റ് എന്‍ജിനീയര്‍ മൂക്കിനിടിച്ചതായി പരാതി. പി.എം.ജിയിലെ പൊതുമരാമത്ത് എക്‌സിക്യൂട്ടിവ് എന്‍ജീനിയര്‍ ഓഫിസില്‍ വ്യാഴാഴ്ച ഉച്ചക്ക് 2.30 ഓടെയായിരുന്നു സംഭവമെന്ന് പറയപ്പെടുന്നു.

കോൺട്രാക്ടേഴ്സ് ഫെഡറേഷന്‍ നേതാവ് പി. മോഹന്‍ കുമാറിനാണ് മര്‍ദനമേറ്റത്. അസിസന്റ് എന്‍ജിനീയര്‍ ജിജോ മനോഹറാണ് മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഒരു കരാറുകാരനുമായി ബന്ധപ്പെട്ട പ്രശ്‌നം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയറുമായി ചര്‍ച്ച ചെയ്യുമ്പോള്‍ അകാരണമായി ഇടപെട്ട് പ്രകോപനമില്ലാതെ ജിജോ മര്‍ദിക്കുകയായിരുന്നെന്ന് ഫെഡറേഷൻ ജില്ല ്പ്രസിഡന്‍റ് രാധാകൃഷ്ണക്കുറുപ്പ് ആരോപിച്ചു.

എന്നാല്‍, കരാറുകാരന്‍ ഓഫിസില്‍ അതിക്രമിച്ചുകടന്ന് മര്‍ദിക്കുകയായിരുന്നെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ പരാതി നല്‍കി. ഇരുവരുടെയും പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്തു.

അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കോണ്‍ട്രാക്ടര്‍മാര്‍ വെള്ളിയാഴ്ച പി.എം.ജിയിലെ പൊതുമരാമത്ത് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. എ.ഇയെ സസ്‌പെന്‍ഡ് ചെയ്യുംവരെ ജില്ലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുമെന്ന് രാധാകൃഷ്ണക്കുറുപ്പ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:contractorattackpublic works office
News Summary - At the public works office-the engineer attacked contractor
Next Story