Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരാഹുൽ ഗാന്ധിക്കെതിരായ...

രാഹുൽ ഗാന്ധിക്കെതിരായ നടപടി; രാജ്ഭവന് മുന്നിൽ സംഘർഷം

text_fields
bookmark_border
protest
cancel
camera_alt

യൂത്ത് കോൺഗ്രസും കെ.എസ്.യുവും രാജ്ഭവനിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്ന് പൊലീസ് ലാത്തിവീശിയപ്പോൾ 

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ കോടതി വിധിയിലും എം.പി സ്ഥാനത്തുനിന്ന് ആയോഗ്യനാക്കിയ നടപടിയിലും പ്രതിഷേധിച്ച് കെ.എസ്‌.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷം. വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു മാർച്ച്.

വെള്ളയമ്പലം ജങ്ഷനിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കിയും ലാത്തിച്ചാർജും പ്രയോഗിച്ചു. നിരവധി പ്രവർത്തകരുടെ തലക്കുൾപ്പെടെ പരിക്കേറ്റു. യൂത്ത് കോൺഗ്രസ് അമ്പലത്തറ മണ്ഡലം പ്രസിഡന്റ് ഫൈസൽ, കെ.എസ്.യു ജില്ല സെക്രട്ടറി ആദേഷ്, രഞ്ജിത്ത് രവീന്ദ്രൻ ഉൾപ്പെടെ പത്തുപേർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

രണ്ടുപേർക്ക് തലക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. പൊലീസിന്റെ ബാരിക്കേഡ് പ്രതിരോധം മറികടന്നതോടെ പ്രവർത്തകർക്കുനേരെ മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസിനുനേരെ പ്രവർത്തകർ തിരിഞ്ഞതോടെയാണ് ലാത്തിച്ചാർജുണ്ടായത്. ഇതിനിടെ ചില കോണുകളിൽനിന്ന് കല്ലേറുമുണ്ടായി. ചിതറിയോടിയ പ്രവർത്തകർക്ക് പിന്നാലെ പോയി പൊലീസ് ലാത്തിവീശുകയായിരുന്നു.

സമാധാനപരമായി പ്രകടനം നടത്തിയ പ്രവർത്തകരെ പൊലീസ് മൃഗീയമായി മർദിച്ചെന്നും ആർ.എസ്.എസിനെതിരെ സമരവുമായി വന്നാൽ കേരള പൊലീസ് അസ്വസ്ഥരാകുമെന്നും യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് സുധീർഷാ പാലോട് പറഞ്ഞു. യൂത്ത് കോൺഗ്രസ് മാർച്ചിനുശേഷമാണ് കെ.എസ്‌.യു പ്രവർത്തകർ രാജ്ഭവനിലേക്ക് എത്തിയത്.

പ്രതിഷേധം വ്യാപകം

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ വ്യാപക പ്രതിഷേധം. നടപടിയുണ്ടായ ദിവസം ജനാധിപത്യ ഇന്ത്യയിലെ കറുത്തദിനമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രനും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. നടപടിയിലേക്ക് അതിവേഗം കടന്നത് ദുരൂഹമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിന് തുല്യമാണിതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. രാഹുല്‍ ഗാന്ധിയെ തളര്‍ത്തുന്നതല്ല കോടതിവിധിയും അയോഗ്യതയുമെന്ന് എം.എം. ഹസന്‍ പറഞ്ഞു. കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി എന്നിവരും നടപടിയെ അപലപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raj bhavanprotestRahul Gandhi
News Summary - Action against Rahul Gandhi-Conflict in front of Raj Bhavan
Next Story