Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതോട്ടിൽ 125...

തോട്ടിൽ 125 കിലോയോളം മീനുകൾ ചത്തുപൊന്തി; പരിശോധന ഫലം വരുന്നതുവരെ വെള്ളത്തിൽ ഇറങ്ങരുതെന്ന് നിർദേശം

text_fields
bookmark_border
തോട്ടിൽ 125 കിലോയോളം മീനുകൾ ചത്തുപൊന്തി; പരിശോധന ഫലം വരുന്നതുവരെ വെള്ളത്തിൽ ഇറങ്ങരുതെന്ന് നിർദേശം
cancel
camera_alt

തിരുവനന്തപുരം കോസ്‌മോ പോളിറ്റൻ ആശുപത്രിക്കു സമീപം കണ്ണമ്മൂലതോട്ടിൽ നൂറുകണക്കിന് മീനുകൾ ചത്തുപൊന്തിയപ്പോൾ വെള്ളത്തിന് മുകളിലെത്തി ശ്വാസമെടുക്കാൻ ശ്രമിക്കുന്ന മീൻ. രാവിലെ മുതൽ നൂറുകണക്കിന് മീനുകളാണ് ചത്തുപൊന്തിക്കൊണ്ടിരിക്കുന്നത്

തിരുവനന്തപുരം: പട്ടം-കണ്ണമ്മൂല തോട്ടിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊന്തിയത് പരിഭ്രാന്തിക്കിടയാക്കി. ഏകദേശം 125 കിലോയോളം ചത്ത മീനുകളെയാണ് കോർപറേഷൻ നേതൃത്വത്തിൽ കോരിമാറ്റി നശിപ്പിച്ചത്.

മീനുകളുടെ സാമ്പിളുകൾ വിഴിഞ്ഞത്തെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനക്ക് അയച്ചിട്ടുണ്ട്. മലനീകരണ നിയന്ത്രണ ബോർഡിൽ നിന്നുളള ഉദ്യോഗസ്ഥരും എത്തി വെള്ളത്തിന്‍റെ സാമ്പിൾ ശേഖരിച്ചു. പരിശോധന ഫലങ്ങൾ വരുന്നതുവരെ സമീപവാസികൾ തോട്ടിലെ വെള്ളത്തിൽ ചൂണ്ടയിടുന്നതും ഇറങ്ങുന്നതും ഒഴിവാക്കണമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

പ്രാഥമിക പരിശോധനയിൽ ചത്തുപോയ വളർത്തുമീനുകളെ ആരെങ്കിലും തോട്ടിൽ കൊണ്ടിട്ടതോ അതല്ലെങ്കിൽ ചൂണ്ടയിടുന്നവർ വിൽക്കാതെ വന്ന മീനുകൾ തോട്ടിൽ കൊണ്ട് തള്ളിയതോ ആകാമെന്നാണ് കോർപറേഷൻ ആരോഗ്യവിഭാഗം വ്യക്തമാക്കിയത്. ഇതിനൊപ്പം തോട്ടിലുള്ള മറ്റ് മീനുകൾക്ക് ഒരു പ്രശ്നങ്ങളില്ലെന്നും അവർ ചൂണ്ടിക്കാട്ടി. എങ്കിലും പരിശോധനഫലം വന്നാൽ മാത്രമേ എന്താണ് കാരണമെന്ന് വ്യക്തമാവുകയുള്ളൂവെന്ന് കോർപറേഷൻ ഹെൽത്ത് ഒാഫിസർ ഡോ. ഗോപകുമാർ പറഞ്ഞു.

വ്യാഴാഴ്ച രാവിലെയോടെയാണ് മീനുകൾ ചന്തുപൊന്തുന്ന വിവരം നാട്ടുകാർ കോർപറേഷൻ ആരോഗ്യവിഭാഗത്തെ അറിയിച്ചത്. ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ് മീനുവിന്‍റെ നേതൃത്വത്തിൽ ജീവനക്കാരെത്തി പരിശോധിച്ചതിൽ നിന്നാണ് മെഡിക്കൽ കോളജ് ചാലക്കുഴി മുതൽ കരിക്കകംവരെ ദൂരത്തിൽ പലേടങ്ങളിലായി മീനുകൾ ചത്തുപൊന്തിയതായി കണ്ടെത്തിയത്.

സാധാരണ തോടുകളിലും മറ്റ് ജലാശയങ്ങളിലും മീനുകൾ ചത്തുപൊന്തുന്നത് മലിനജലം തോട്ടിലേക്ക് ഒഴുക്കുന്നത് കാരണം വെള്ളത്തിലെ ഓക്സിജൻ അളവ് കുറയുന്നതാണ് കാരണമെന്ന് ഡോ. ഗോപകുമാർ പറഞ്ഞു.

രാസപദാർഥങ്ങൾ അടങ്ങിയ വെള്ളം തോട്ടിലേക്ക് ഒഴുക്കിവിട്ടാലും മീനുകളും മറ്റ് ജീവജാലങ്ങളും ചത്തുപൊന്താം. ഇത് കൂടാതെ കെട്ടിനിൽക്കുന്ന വെള്ളത്തിലെ മാലിന്യങ്ങളിൽ നിന്ന് വൈറസ് പോലുള്ള രോഗബാധക്കും സാധ്യതയുണ്ടാകാം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fish
News Summary - About 125 kg of fish died in the creek
Next Story