Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2020 11:58 PM GMT Updated On
date_range 30 Aug 2020 11:58 PM GMT111
text_fieldsbookmark_border
'ഉദ്യോഗാർഥിയുടെ ആത്മഹത്യ: ഒന്നാംപ്രതി സർക്കാർ' തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് കാരക്കോണത്ത് ഉദ്യോഗാർഥി അനു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാംപ്രതി സർക്കാറും രണ്ടാംപ്രതി പി.എസ്.സിയുമാണെന്ന് യുനൈറ്റഡ് ആക്ഷൻ ഫോറം ടു പ്രൊട്ടക്ട് കൊളീജിയറ്റ് എജുക്കേഷൻ അഭിപ്രായപ്പെട്ടു. പിൻവാതിൽ നിയമനത്തിലൂടെയും കൺസൾട്ടൻസി നിയമനത്തിലൂടെയും അനർഹരായവരെ നിയമിക്കുകയും അർഹരായവരെ തഴയുകയും ചെയ്ത സർക്കാർ നയത്തിൻെറ ഫലമായാണ് ജീവനൊടുക്കേണ്ട ഗതികേടിലേക്ക് ഉദ്യോഗാർഥികൾ എത്തുന്നത്. വസ്തുതകൾ പുറത്തുകൊണ്ടുവന്നവരെ അപമാനിക്കുകയും പ്രതികാര നടപടികൾ സ്വീകരിക്കുകയുമാണ് സർക്കാറും പി.എസ്.സിയും ചെയ്തത്. കൊളീജിയറ്റ് അധ്യാപനരംഗത്ത് നിയമനനിരോധനം നടപ്പാക്കുന്ന ഉത്തരവുകൾക്കെതിരെ യുനൈറ്റഡ് ആക്ഷൻ ഫോറം മുഖ്യമന്ത്രിക്കുൾെപ്പടെ നിവേദനങ്ങൾ നൽകിയിട്ടും നിഷേധാത്മക നിലപാടാണ് സർക്കാർ കൈക്കൊണ്ടതെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story