Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2022 5:42 AM IST Updated On
date_range 1 April 2022 5:42 AM ISTഗ്രാമീൺ ബാങ്കിൽ അധിക മൂലധനമായി 94.12 കോടി നൽകി
text_fieldsbookmark_border
തിരുവനന്തപുരം: കേരള ഗ്രാമീൺ ബാങ്കിന് അധിക മൂലധനമായി കേരളം 94.12 കോടി രൂപ നൽകിയതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. പണം നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ബാങ്കിൻെറ മൂലധന പര്യാപ്‌തത 6.95ൽനിന്ന് 11 ശതമാനമായി ഉയർന്നു. അധിക മൂലധന നിക്ഷേപത്തിലൂടെ ബാങ്കിൻെറ വായ്‌പ പ്രവർത്തനങ്ങൾ ശാക്തീകരിക്കാനാകും. ഇത് കേരളത്തിലെ കാർഷിക, ചെറുകിട വ്യവസായ രംഗത്തും സംരംഭക മേഖലയിലും ബാങ്കിൻെറ വായ്‌പ നിക്ഷേപം ഉയർത്തുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന് 50 ശതമാനവും സ്‌പോണ്‍സര്‍ ബാങ്കിന് 35 ശതമാനവും കേരള സര്‍ക്കാറിന് 15 ശതമാനവുമാണ് ഗ്രാമീണ്‍ ബാങ്കിലെ ഓഹരി. മൂലധന പര്യാപ്തത ഒമ്പത് ശതമാനമായി നിലനിര്‍ത്താന്‍ ഓഹരി പൊതുവില്‍പന വേണമെന്നും സ്വകാര്യപങ്കാളിത്തത്തിലൂടെ കടപ്പത്രം വഴിയോ മറ്റോ പണം സമാഹരിക്കണമെന്നുമൊക്കെ ചില കേന്ദ്രങ്ങളിൽനിന്ന് പ്രചാരണമുണ്ടായ സമയത്താണ് ബാങ്ക് പൊതുമേഖലയിൽ നിലനിർത്തുന്നതിന് സംസ്ഥാന സർക്കാർ ഇടപെട്ടത്. അത് നടപ്പായതോടെ ബാങ്കിലെ സംസ്ഥാന സര്‍ക്കാർ ഓഹരി പങ്കാളിത്തം പൂർണതോതിൽ നിലനിർത്താനായി. സംസ്ഥാനത്തിൻെറ അടിസ്ഥാന മേഖലയിലെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്ന പൊതുമേഖല സ്ഥപനമായി കേരള ഗ്രാമീണ ബാങ്കിനെ തുടർന്നും പ്രയോജനപ്പെടുത്താൻ സഹായകരമാകുന്നതാണ് ഇടപെടലെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story