Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ലയിൽ 317 പേര്‍ക്ക്...

ജില്ലയിൽ 317 പേര്‍ക്ക് കൂടി കോവിഡ്

text_fields
bookmark_border
തിരുവനന്തപുരം: ജില്ലയില്‍ 317 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 273 പേർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴ് മരണം കൂടി ജില്ലയിലുണ്ടായി. കോവളം സ്വദേശി (93), പുല്ലുവിള സ്വദേശി(86), മണലില്‍ സ്വദേശിനി(60), പൂവാര്‍ സ്വദേശി(52), പൂജപ്പുര സ്വദേശി(45), ധനുവച്ചപുരം സ്വദേശി(29), ചെന്നിലോട് സ്വദേശിനി(75) എന്നിവരാണ് മരിച്ചത്. പുതുതായി 1409 പേര്‍ രോഗനിരീക്ഷണത്തിലായി. 1584 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളില്ലാതെ പൂര്‍ത്തിയാക്കി. 17,358 പേര്‍ വീടുകളിലും 612 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളില്‍ രോഗലക്ഷണങ്ങളുമായി 357 പേരെ പ്രവേശിപ്പിച്ചു. 463 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രികളില്‍ 3581പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. 509 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ഉറവിടം വ്യക്തമല്ലാത്ത 26 കേസുകളുണ്ട്. മണലൂര്‍ സ്വദേശി(31), വള്ളക്കടവ് സ്വദേശിനി(60), നെയ്യാര്‍ഡാം സ്വദേശി(40), ശ്രീകാര്യം സ്വദേശി(52), ബാലരാമപുരം സ്വദേശി(21), നരുവാമൂട് സ്വദേശി(35), കുടപ്പനക്കുന്ന് സ്വദേശി(67), വെണ്‍കടമ്പ് സ്വദേശി(52), വെണ്‍കടമ്പ് സ്വദേശി(21), ശ്രീകാര്യം സ്വദേശി(34), നാവായിക്കുളം സ്വദേശി(21), മണക്കാട് സ്വദേശി(48), പനവിള സ്വദേശിനി(20), പനവിള സ്വദേശിനി(48), ഊരൂട്ടമ്പലം സ്വദേശി(33), കരമന സ്വദേശി(31), പൂന്തുറ സ്വദേശി(32), ബീമാപള്ളി സ്വദേശി(73), മലയം സ്വദേശി(36), കുന്നത്തുകാല്‍ സ്വദേശിനി(44), രാജാജി നഗര്‍ സ്വദേശിനി(75), നെടുമങ്ങാട് സ്വദേശി(75), മണലൂര്‍ സ്വദേശി(26), ഊരൂട്ടമ്പലം സ്വദേശിനി(53), വള്ളക്കടവ് സ്വദേശിനി(32), അട്ടക്കുളങ്ങര സ്വദേശി(68). രോഗം ബാധിച്ച ഒമ്പത് പേർ വീട്ടുനിരീക്ഷണത്തിലുള്ളവരായിരുന്നു. മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story