Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:33 AM IST Updated On
date_range 7 May 2022 5:33 AM ISTമായം, പഴകിയ ഭക്ഷണം; പൂട്ടിച്ചത് 110 സ്ഥാപനങ്ങൾ
text_fieldsbookmark_border
തിരുവനന്തപുരം: പഴകിയതും മായം കലർത്തിയതുമായ ഭക്ഷണം കണ്ടെത്തുത്തിന് സംസ്ഥാന വ്യാപകമായി അഞ്ച് ദിവസങ്ങളിലായി നടന്ന പരിശോധനകളിൽ പൂട്ടിച്ചത് 110 കടകൾ. ഇതിൽ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്തവയായി കണ്ടെത്തിയത് 61 സ്ഥാപനങ്ങളാണ്. വൃത്തിഹീനമായി 49 ഉം. ഇതുവരെ ആകെ 1132 പരിശോധനകൾ നടത്തി. 347 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 140 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 93 സാമ്പിളുകള്‍ പരിശോധനക്കായും അയച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ് 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന പേരില്‍ നടത്തിയ പ്രത്യേക പരിശോധനകളിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകളില്‍ പിഴവ് കണ്ടെത്തിയാല്‍ വിട്ടുവീഴ്ചയില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ഗുരുതരമായ കുറ്റമാണ്. അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. മീനിലെ മായം കണ്ടെത്താന്‍ ഓപറേഷന്‍ മത്സ്യ, ശര്‍ക്കരയിലെ മായം കണ്ടെത്താന്‍ ഓപറേഷന്‍ ജാഗറി എന്നിവ ആവിഷ്‌കരിച്ച് പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ, വെളിച്ചെണ്ണ, കറി പൗഡറുകള്‍, പാല്‍ തുടങ്ങിയവയും പ്രത്യേകമായി പരിശോധിക്കും. സംസ്ഥാനത്ത് ചെക്‌പോസ്റ്റുകള്‍, മാര്‍ക്കറ്റുകള്‍, ഭക്ഷ്യ നിര്‍മാണ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് റെയ്ഡുകള്‍ ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story