Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:37 AM IST Updated On
date_range 7 May 2022 5:37 AM ISTനഗരത്തിലെ ഹോട്ടലുകളിൽ പരിശോധന തുടരുന്നു
text_fieldsbookmark_border
തിരുവനന്തപുരം: നഗരത്തിലെ വിവിധ ഹോട്ടലുകളിൽ ആരോഗ്യവിഭാഗത്തിന്‍റെ പരിശോധന തുടരുന്നു. വെള്ളിയാഴ്ച പേരൂർക്കട, വട്ടിയൂർക്കാവ്, തിരുമല, സെക്രേട്ടറിയറ്റ്, തമ്പാനൂർ മേഖലകളിലെ വിവിധ ഹോട്ടലുകളിൽ പരിശോധന നടത്തി. തിരുമല, എം.ആർ.എ സിഗ്നേച്ചർ ബേക്കറി ആന്‍ഡ് റസ്റ്റാറൻറിൽ നിന്ന് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ അഞ്ച് കിലോ ചിക്കൻ, ഉരുളക്കിഴങ്ങ് കറി എന്നിവയും പഴകിയ മയോണൈസും പിടിച്ചെടുത്തു. തമ്പാനൂരിലെ ന്യൂ തിയറ്ററിനുള്ളിൽ പ്രവർത്തിക്കുന്ന മൂന്ന് ക്യാൻറീനുകളിൽ പരിശോധന നടത്തി. ക്യാൻറീൻ ഫുഡ് സേഫ്റ്റി ലൈസൻസ്, കോർപറേഷൻ ലൈസൻസ് എന്നിവ ഇല്ലാതെ അനധികൃതമായി പ്രവർത്തിക്കുന്നതായി ബോധ്യപ്പെട്ടു. അപാകതകൾ പരിഹരിക്കുന്നതിന് നോട്ടീസ് നൽകി. നഗരസഭ ഹെൽത്ത് ഓഫിസർ ഡോ. ഗോപകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. നഗരത്തിൻെറ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ, 25 കിലോയോളം നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളും 1000 പേപ്പർകപ്പുകളും പിടിച്ചെടുക്കുകയും നോട്ടീസ് നൽകുകയും ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷെറിൻ കമൽ.കെ, ഷമീർ.എം.എസ്, പ്രീതി.എം എന്നിവർ സ്ക്വാഡിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story