Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:36 AM IST Updated On
date_range 15 April 2022 5:36 AM ISTപൊങ്കാല നിവേദിച്ച് ആത്മനിർവൃതിയോടെ ഭക്തർ മടങ്ങി
text_fieldsbookmark_border
കാട്ടാക്കട: കാട്ടാലമ്മയുടെ അനുഗ്രഹത്തിന് നൂറുകണക്കിന് കലങ്ങളിൽ പൊങ്കാല നിവേദിച്ച് ആത്മനിർവൃതിയോടെ ഭക്തർ മടങ്ങി. വ്യാഴാഴ്ച രാവിലെ 10ന് വാത്തി തങ്കപ്പൻ പണ്ടാരഅടുപ്പിൽ തീ പകർന്നതോടെ പൊങ്കാല ചടങ്ങുകൾ തുടങ്ങി. പകൽ 12ന് വിശേഷാൽ പൂജക്ക് ശേഷമായിരുന്നു നിവേദ്യം. ക്ഷേത്രപരിസരത്തും മൂന്ന് റോഡുകൾ ചേരുന്ന പട്ടണത്തിലുമായി പുലർച്ച മുതൽ തന്നെ നൂറുകണക്കിന് ഭക്തർ പൊങ്കാലക്കുള്ള അടുപ്പുകൾ കൂട്ടിയിരുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ദാഹജല, ഭക്ഷണ വിതരണവും നടന്നു. രാത്രി 12ന് കുരുതി തർപ്പണത്തോടെ ഉത്സവത്തിന് സമാപനമായി കൊടിയിറക്കി. ഇതോടെ പതിനൊന്ന് ദിവസത്തെ കാട്ടാൽ മുടിപ്പുരയിലെ തൂക്ക ഉത്സവം സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story