Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപിന്നോട്ടുനടന്നും...

പിന്നോട്ടുനടന്നും ശയനപ്രദക്ഷിണം ചെയ്തും ഉദ്യോഗാർഥികളുടെ പ്രതിഷേധം

text_fields
bookmark_border
* സെക്രേട്ടറിയറ്റിന് മുന്നിൽ പഞ്ചായത്ത് ലൈബ്രേറിയൻ റാങ്ക് ഹോൾഡേഴ്സാണ് പ്രതിഷേധിച്ചത് തിരുവനന്തപുരം: പിന്നോട്ട് നടന്നും ശയനപ്രദക്ഷിണം ചെയ്തും പഞ്ചായത്ത് ലൈബ്രേറിയൻ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികൾ. സെക്രേട്ടറിയറ്റിന് മുന്നിൽ തുടരുന്ന സമരത്തോടുള്ള അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ചായിരുന്നു വ്യത്യസ്തമായ സമര രീതി സ്വീകരിച്ചത്. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ പിന്നോട്ട് നടന്നുള്ള പ്രതിഷേധത്തിൽ പങ്കെടുത്തു. സെക്രട്ടേറിയറ്റിന് മുന്നിെല സമരം 30 ദിവസം പിന്നിട്ടിട്ടും സർക്കാറിന്‍റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം. റാങ്ക് പട്ടിക അവസാനിക്കാൻ ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ 14 ജില്ലകളിലുമായി ആകെ 612 പേരുള്ള റാങ്ക് പട്ടികയിൽ നിന്നും നാല് ഭിന്നശേഷിക്കാർക്കും, ഓപൺ മെറിറ്റിൽ രണ്ട് പേർക്കും മാത്രമാണ് നിയമനം ലഭിച്ചത്. പല ജില്ലകളിലും ഒരു നിയമനം പോലും നടന്നിട്ടില്ല. 2019 ലാണ് പഞ്ചായത്ത് ലൈബ്രേറിയൻ റാങ്ക് പട്ടിക പി.എസ്.സി പുറത്തിറക്കിയത്. പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഇത്തരം ഒരു തസ്തികയിൽ പി.എസ്.സി വിജ്ഞാപനം ഇറക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. പഞ്ചായത്തീരാജ് ആക്ട് പ്രകാരം ഉദ്യോഗസ്ഥ ക്രമത്തിൽ മൂന്നാമതായി വരുന്നതാണ് ലൈബ്രേറിയൻ എന്ന തസ്തിക. ആക്ടിൽ പറയുന്നതിനാൽ ഈ തസ്തിക പഞ്ചായത്തിൽ ഉണ്ടായിരിക്കേണ്ടതാണ്. എന്നാൽ എസ്.എസ്.എൽ.സി പോലും യോഗ്യത ഇല്ലാത്തവരും പി.എസ്.സി വഴിയല്ലാതെ നിയമിക്കപ്പെട്ടവരുമാണ് പഞ്ചായത്ത് ലൈബ്രേറിയൻ തസ്തികയിൽ നിലവിൽ ജോലി ചെയ്യുന്നത്. പഞ്ചായത്ത് സമിതികൾ പിൻവാതിലിലൂടെ യാതൊരു യോഗ്യതയും ഇല്ലാത്തവരെ നിയമിക്കുന്ന സാഹചര്യവുമുണ്ട്. റാങ്ക് പട്ടികയിൽ ഇടം നേടിയ ഭൂരിഭാഗം പേരും പ്രായപരിധി കഴിഞ്ഞതിനാൽ ഇനി പരീക്ഷ എഴുതാൻ സാധിക്കാത്തവരാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story