Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 5:28 AM IST Updated On
date_range 27 March 2022 5:29 AM ISTവിവേകാനന്ദപ്പാറയും തിരുവള്ളുവർ പ്രതിമയും ബന്ധിപ്പിച്ച് കണ്ണാടിപ്പാലം നിർമിക്കും
text_fieldsbookmark_border
* 37 കോടി ചെലവിലാണ് പാലം നിർമിക്കുക കന്യാകുമാരി: വിവേകാനന്ദപ്പാറെയയും തിരുവള്ളുവർ പ്രതിമെയയും ബന്ധിപ്പിച്ച് 37 കോടി ചെലവിൽ കണ്ണാടിത്തറയുള്ള പാലം നിർമിക്കുമെന്ന് മന്ത്രി ഇ.വി. വേലു അറിയിച്ചു. കന്യാകുമാരി സന്ദർശിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പാലത്തിനായുള്ള ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കും. 72 മീറ്റർ നീളവും പത്ത് മീറ്റർ വീതിയുമുള്ള പാലം ഗ്ലാസ് പോലെ സുതാര്യമായ വസ്തുക്കൾ ഉപയോഗിച്ചാണ് നിർമിക്കുക. വിനോദ സഞ്ചാരികൾക്ക് കടൽ സൗന്ദര്യമടക്കം ആസ്വാദിച്ച് നടന്നുപോകാൻ 'കണ്ണാടിപ്പാല'ത്തിലൂടെ കഴിയും. നിലവിൽ വിവേകാനന്ദപ്പാറയിൽ എത്തുന്നവർക്ക് കാലാവസ്ഥ പ്രതികൂലമായാൽ തിരുവള്ളുവർ പ്രതിമയിലേക്ക് ബോട്ട് സർവിസ് നടത്താനാവില്ല. ഇതിന് പരിഹാരമായാണ് പാലം നിർമിക്കുന്നത്. മന്ത്രി മനോ തങ്കരാജ്, എം.എൽ.എ രാജേഷ്കുമാർ, കലക്ടർ എം. അരവിന്ദ്, മേയർ ആർ. മഹേഷ് എൻജിനീയർമാരായ ചന്ദ്രശേഖർ, ബാല മുരുകൻ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story