Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2022 12:08 AM GMT Updated On
date_range 12 March 2022 12:08 AM GMTസാമ്പത്തികാവലോകനം നേരത്തെ നൽകാത്തതിൽ പ്രതിഷേധിച്ച് വി.ഡി. സതീശൻ; മറുപടിയുമായി സ്പീക്കറും
text_fieldsbookmark_border
തിരുവനന്തപുരം: ബജറ്റ് അവതരണത്തിന് മുമ്പ് സാമ്പത്തികാവലോകന റിപ്പോര്‍ട്ട് നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ; മറുപടിയുമായി സ്പീക്കർ എം.ബി. രാജേഷും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പാണ് സതീശൻ ഇക്കാര്യം ഉന്നയിച്ചത്. സാമ്പത്തികാവലോകനം നേരത്തെ ലഭ്യമാക്കാത്തത് ബജറ്റ് പൂര്‍വ ചര്‍ച്ചക്ക് അവസരം ഇല്ലാതാക്കിയെന്ന് സതീശൻ പറഞ്ഞു. എന്നാൽ സാമ്പത്തികാവലോകനം സമര്‍പ്പിക്കാന്‍ കൃത്യമായ സമയപരിധി ഇല്ലെന്ന് പറഞ്ഞ് സ്പീക്കര്‍ പ്രതിരോധിച്ചു. സാമ്പത്തിക സർവേ സ്റ്റാറ്റ്യൂട്ടറി രേഖയല്ല. സഭ സമ്മേളനത്തിൽ കുറച്ച് ദിവസം ഇടവേള വന്നതിനാലാണ് നേരത്തെ വെക്കാനാകാത്തത്. സഭയില്‍ വെക്കുന്നതിനുമുമ്പ് ആ രേഖ പുറത്തു ലഭ്യമാക്കുന്നതിനോട് ചെയറിന് യോജിപ്പില്ല. സാമ്പത്തിക റിപ്പോർട്ട് നിയമപരമായി സഭയിൽ വെക്കേണ്ട രേഖയല്ലെന്നും സ്പീക്കർ വ്യക്തമാക്കി. നിയമസഭയിലും പാര്‍ലമെന്റിലും പിന്തുടരുന്ന കീഴ്വഴക്കം അനുസരിച്ച് ഇക്കണോമിക് റിവ്യൂ/സര്‍വേ ബജറ്റ് അവതരണത്തിന് മുമ്പ് വിതരണം ചെയ്യേണ്ടതാണെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ മുന്നോട്ടുപോക്കില്‍ പ്രത്യേക ഊന്നല്‍ നല്‍കേണ്ട മേഖലകളിലേക്കുള്ള കൃത്യമായ ദിശാസൂചകമാണ് സാമ്പത്തികാവലോകനം. ഇക്കണോമിക് റിവ്യൂവിലെ വിവരങ്ങളെ അടിസ്ഥാനമാക്കി ബജറ്റ് വിശകലനം ചെയ്യുമ്പോഴാണ് ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിക്കുന്ന നയസമീപനങ്ങളും മുന്‍ഗണനകളും സംസ്ഥാനത്തിന്റെ പൊതുതാല്പര്യത്തിന് അനുഗുണമാണോ എന്ന് വിലയിരുത്താനാവുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വര്‍ഷവും ബജറ്റ് സമ്മേളനത്തോടനുബന്ധിച്ചാണ് ഈ രേഖ ധനമന്ത്രി സഭയുടെ മേശപ്പുറത്ത് വെക്കുന്നതെന്ന് സ്പീക്കർ റൂളിങ് നൽകി. എന്നാല്‍ ഭരണഘടന പ്രകാരമോ സഭാചട്ട പ്രകാരമോ കൃത്യമായ ഒരു സമയപരിധിക്കുള്ളില്‍ സഭയില്‍ സമര്‍പ്പിച്ചിരിക്കേണ്ട ഒരു സ്റ്റാറ്റ്യൂട്ടറി രേഖയായല്ല ഇതിനെ പരിഗണിക്കുന്നത്. നമ്മുടെ സഭയില്‍ 1994ന് മുമ്പുവരെ ബജറ്റ് രേഖകളോടൊപ്പം തന്നെയാണ് സാമ്പത്തിക അവലോകനവും മേശപ്പുറത്ത് വെച്ചിരുന്നത്. 1994 മാര്‍ച്ചിലാണ് ആദ്യമായി ബജറ്റിന് രണ്ട് ദിവസം മുമ്പ് സാമ്പത്തിക അവലോകനം സഭയുടെ മേശപ്പുറത്ത് വെച്ചുതുടങ്ങിയത്. കീഴ്വഴക്കങ്ങളില്‍ സാന്ദര്‍ഭികമായി സംഭവിച്ച ഒരു വ്യതിയാനം മാത്രമാണുണ്ടായിട്ടുള്ളതെന്നും സ്പീക്കർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story