Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:30 AM IST Updated On
date_range 3 March 2022 5:30 AM ISTവിശാലിന്‍റെ വിയോഗം നൊമ്പരമായി
text_fieldsbookmark_border
ആറ്റിങ്ങൽ: വിശാലിന്റെ ആകസ്മിക മരണം ഉറ്റവർക്കും സുഹൃത്തുക്കൾക്കും നൊമ്പരമായി. ദേശീയപാതയിൽ ആറ്റിങ്ങൽ മാമം പാലമൂടിന് സമീപം നടന്ന വാഹനാപകടത്തിൽ വിശാൽ തൽക്ഷണം മരിക്കുകയായിരുന്നു. ആറ്റിങ്ങൽ തച്ചൂർക്കുന്ന് ഷീജ ഭവനിൽ വാടകക്ക് താമസിക്കുന്ന മലബാർ കാറ്ററിങ് നടത്തുന്ന പത്മകുമാറിന്‍റെയും ( വേണു) സിന്ധുവിന്റെയും ഏക മകനാണ് വിശാൽ (19). മാവേലിക്കര സ്വദേശികളായ ഇവർ ബിസിനസ് സംബന്ധമായാണ് ആറ്റിങ്ങലിൽ എത്തുന്നത്. ആറ് വർഷമായി തച്ചൂർക്കുന്നിലെ ഷീജ ഭവനിലാണ് താമസം. ഇതിനടുത്തുതന്നെ പുരയിടം വാങ്ങി വീട് പണി തുടങ്ങിയിരുന്നു. പുതിയ വീട്ടിൽ താമസിക്കാൻ ഇനി വിശാൽ ഇല്ലെന്ന വിങ്ങലിലാണ് മാതാപിതാക്കൾ. വീട്ടുകാരുടെ എല്ലാ പ്രതീക്ഷയും വിശാലിലായിരുന്നു. പ്ലസ് ടു കഴിഞ്ഞ് കഴക്കൂട്ടം മരിയൻ എൻജിനീയറിങ് കോളജിൽ വിശാൽ ബി.ബി.എക്ക് ചേർന്നത് ഏറെ ലക്ഷ്യബോധത്തോടെയായിരുന്നുവെന്ന് കൂട്ടുകാർ പറഞ്ഞു. ബി.ബി.എ നല്ല രീതിയിൽ പാസായി വിദേശത്ത് ജോലി സമ്പാദിക്കണമെന്നായിരുന്നു ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story